ശരീര രൂപമാറ്റം എന്നത് ഒരു പുതിയ കാര്യമല്ല.സോഷ്യൽ മീഡിയയിൽ അത്തരത്തിലുള്ള വാർത്തകൾ ഇടം നേടാറുമുണ്ട്.എന്നാല്‍ നാം ഇന്നുവരെ കണ്ട രൂപമാറ്റ ശസ്ത്രക്രിയകളില്‍ നിന്നെല്ലാം ഞെട്ടിക്കുന്ന ഒന്നാണ് ഫ്രാൻസിലെ ആന്റണി ലോഫ്രെഡോ എന്ന മുപ്പത്തിരണ്ടുകാരൻ ചെയ്തിരിക്കുന്നത്.കൃഷ്ണമണി ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങളിൽ ടാറ്റു. നാവിനെ രണ്ടായി പിളര്‍ത്തി. മൂക്കിന്റെ അഗ്രം മുറിച്ചു. മേല്‍ചുണ്ടിന്റെ ഒരു ഭാഗം എടുത്തുകളഞ്ഞു. തലയില്‍ മുഴകളും കുഴികളും ഉണ്ടാക്കി.കൈകളിലെ രണ്ട് വിരലുകള്‍ ചെത്തികളഞ്ഞു .ശസ്ത്രക്രിയയിലൂടെ ഇടതു കയ്യിലെ വിരലുകളാണ് മുറിച്ചുമാറ്റിയത്. അടുത്ത് തന്നെ വലതുകയ്യിലും ഇത് പ്രാവര്‍ത്തികമാക്കുമത്രേ.
ശരീരം കറുത്ത നിറത്തിലാക്കി മൂക്കിന്റെ തുമ്പ് മുറിച്ചായിരുന്നു തുടക്കം. അതിനുശേഷം നാവ് നെടുകെ കീറി ഉരഗങ്ങളെ പോലെയാക്കി. പിന്നീട് കൃഷ്ണമണികൾ ഉൾപ്പടെ ശരീരത്തിൽ ടാറ്റൂ ചെയ്തു. നിരവധി പിയെർസിങ്ങുകൾ അണിയുകയും തല മൊട്ടയടിക്കുകയുമുണ്ടായി. ഇതിലൊന്നും തൃപ്തനാകാതെ വന്ന ലോഫ്രെഡോ ഒടുവിൽ രണ്ട് ചെവികൾ കൂടി മുറിച്ചു മാറ്റി. ഇപ്പോഴും പൂർണത കൈവരിച്ചിട്ടില്ലെന്നും ഇനിയുമൊരു 82 ശതമാനം കൂടി പൂർത്തിയാക്കാനുമുണ്ടെന്നാണ് അന്റോണിയോ പക്ഷം.
ഒറ്റ നോട്ടത്തില്‍ ആരും പേടിച്ചുപോകുന്ന രൂപത്തിലേക്കാണ് ആന്റണി ലോഫ്രെഡോ ശസ്ത്രക്രിയയിലൂടെ മാറിയത്. തന്നെ കണ്ടാല്‍ അന്യഗ്രഹ ജീവിയെ പോലെ തോന്നണമെന്നാണ് ആന്റണിയുടെ ആഗ്രഹം. 33കാരനായ ഇയാള്‍ ഈ പ്രവൃത്തികള്‍ക്കെല്ലാം ഒരു പേരിട്ടിട്ടുണ്ട്. ബ്ലാക്ക് ഏലിയന്റ് പ്രോജക്‌ട് എന്നാണത്. ഇന്‍സ്റ്റഗ്രാമിലൂടെ ശസ്ത്രക്രിയയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ആന്റണി അപ്പപ്പോള്‍ പങ്കുവെക്കാറുണ്ട്. നിരവധി ഫോളോവേഴ്‌സുള്ള ആന്റണിയുടെ രൂപമാറ്റ ശസ്ത്രക്രിയ എന്നും വിവാദമായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ എത്തുകയും ചെയ്യുന്നുണ്ട്..
പല രാജ്യങ്ങളിലും ശരീര ഭാഗങ്ങള്‍ മുറിച്ചുമാറ്റുന്നത് നിയമവിരുദ്ധമാണെന്നത് ആന്റണിക്ക് ചെറിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമങ്ങള്‍ ഫ്രാന്‍സിലും നിലനില്‍ക്കുന്നതിനാല്‍ സ്‌പെയിനിലെത്തിയാണ് മൂക്കിന്റെ അഗ്രം ചെത്തികളഞ്ഞത്. ചുണ്ടിന്റെ ഒരു ഭാഗം അടര്‍ത്തി കളഞ്ഞതിന് ശേഷം സംസാരിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടെന്നും ആന്റണി പറയുന്നു.
അന്യഗ്രഹ ജീവിയാകുന്നതിന് ആന്റണിയുടെ പോരാട്ടങ്ങള്‍ അവസാനിച്ചിട്ടില്ല. ശരീരം മെറ്റലിന് സമാനമാക്കുകയാണ് അടുത്ത ലക്ഷ്യം. ഇിതനായി ശരീരത്തിലെ ചര്‍മം മുഴുവന്‍ നീക്കം ചെയ്യുമെന്നും ആന്റണി.ബ്ലാക്ക് ഏലിയൻ പ്രൊജക്ട് എന്ന ലോഫ്രെഡോയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് രണ്ട് ലക്ഷത്തോളം ഫോളോവേഴ്സുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here