അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നായിരുന്നു പാർട്ടി നിലപാടെന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ശിശുക്ഷേമ സമിതിക്ക് തെറ്റ് കാണിച്ചതായി പറയാൻ കഴിയില്ല. ഷിജു ഖാൻ്റെ പേരിൽ നടപടി എടുക്കേണ്ട കാര്യം ഇല്ലെന്നും റിപ്പോർട്ട് പുറത്ത് വരട്ടെയെന്നും ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.
ശിശുക്ഷേമ സമിതിക്ക് ലൈസെൻസ് ഇല്ലെന്ന് പറയുന്നത് ശരിയല്ല. കുട്ടിക്കടത്ത് എന്ന് പറയുന്നതും ശരിയല്ല. അനുപമക്ക് സമരം ചെയ്യാൻ അവകാശം ഉണ്ട്.തെറ്റ് പറ്റി എന്ന് ഞങ്ങൾക്ക് ബോധ്യം ഉണ്ടായാലേ നടപടി ഉണ്ടാകൂവെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ആനാവൂര്‍ വ്യക്തമാക്കി.
മാധ്യമങ്ങൾ പറയുന്നത് കേട്ടോ ആരോപണം ഉന്നയിച്ചത് കൊണ്ടോ പാർട്ടി നടപടി ഉണ്ടാവില്ല. എല്ലാ കാര്യങ്ങളും ഷിജുഖാന് പരസ്യമായി പറയാൻ കഴിയില്ല.ആ പദവിയിൽ ഇരിക്കുമ്പോൾ രഹസ്യമായി സൂക്ഷിക്കേണ്ട കാര്യങ്ങൾ ഉണ്ടാവും , കുട്ടിയെ ദത്ത് നൽകും മുൻപ് പത്രത്തിൽ പരസ്യം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here