സംസ്ഥാനത്ത് പുതിയ മദ്യഷോപ്പുകൾ തുടങ്ങാനുള്ള നീക്കം സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ
സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.
എന്നാൽ കോടതിയുടെ ചുമലിൽ ചാരിയുള്ള തീരുമാനം വേണ്ട. വിദേശമദ്യ ഷോപ്പുകളിൽ സൗകര്യങ്ങൾ കൂട്ടാനുള്ള ഉത്തരവിൻ്റെ മറവിൽ
പുതിയ ഔട്ട്ലറ്റുകൾ തുറക്കുന്നത് തടയണമെന്നാവശ്യപ്പെട്ട്
കോൺഗ്രസ് നേതാവ് വി.എം.സുധീരൻ സമർപ്പിച്ച
പുനപ്പരിശോധനാ ഹർജി ഹൈക്കോടതി തീർപ്പാക്കി.
മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാൻ നടപടി വേണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിൽ വ്യക്തത വരുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മദ്യ ഷോപ്പുകളിൽ സൗകര്യം കൂട്ടണമെന്ന് നിർദേശിച്ചത്
മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ഉപഭോക്താക്കൾക്ക് സേവനം
ഉറപ്പാക്കാനുമാണ്.
സൗകര്യം കൂട്ടാനാണ് നിർദേശിച്ചതെന്നും ഷോപ്പുകളുടെ എണ്ണം കൂട്ടാൻ
നിർദേശിച്ചിട്ടില്ലന്നും കോടതി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here