റോഡ് അറ്റകുറ്റപ്പണിക്ക് റണ്ണിംഗ് കോണ്‍ട്രാക്ട്; ആദ്യഘട്ടമായി 137.41 കോടി രൂപ അനുവദിച്ചു

പൊതുമരാമത്ത് വകുപ്പില്‍ റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കാന്‍ ആദ്യഘട്ടമായി 137.41 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . 2481.5 കിലോ മീറ്റര്‍ റോ‍‍ഡിന്റെ പരിപാലനത്തിന് റണ്ണിംഗ് കോണ്‍ട്രാക്ട് സിസ്റ്റം നടപ്പാക്കാനാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്.

117 പദ്ധതികളിലായാണ് ആദ്യ ഘട്ടത്തില്‍ റണ്ണിംഗ് കോണ്‍ട്രാക്ട് സിസ്റ്റം നടപ്പാക്കുന്നത്. റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ റോഡുകളുടെ പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പൊതുമരാമത്ത് നിരത്ത് പരിപാലന വിഭാഗത്തിന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

കൂടുതല്‍ അറ്റകുറ്റപ്പണി ആവശ്യമുള്ള റോഡുകളുടെ പട്ടിക ആദ്യഘട്ടത്തില്‍ തയ്യാറാക്കാനായിരുന്നു നിര്‍ദ്ദേശം . നിരത്ത് പരിപാലന വിഭാഗം സമര്‍പ്പിച്ച എസ്റ്റിമേറ്റ് പരിശോധിച്ച ശേഷമാണ് 137.41 കോടി രൂപ അനുവദിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്.

ഒരു വര്‍ഷത്തേക്ക് റണ്ണിംഗ് കോണ്‍ട്രാക്റ്റ് അനുവദിക്കാനാണ് തീരുമാനം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെണ്ടര്‍ വിളിച്ച് ഓരോ പ്രവൃത്തിയുടേയും കരാറുകാരെ നിശ്ചയിക്കും. അതിനു ശേഷമാണ് റണ്ണിംഗ് കോണ്‍ട്രാക്ട് നിലവില്‍ വരിക. റണ്ണിംഗ് കോണ്‍ട്രാക്ടിലുള്ള റോഡുകളില്‍ ആ കാലയളവിലെ അറ്റകുറ്റപ്പണി കരാറുകാർ നിർവ്വഹിക്കും.

റണ്ണിംഗ് കോണ്‍ട്രാക്ട് നിലവില്‍ വരുന്നതോടെ അതാത് സമയങ്ങളിൽ വരുന്ന ഓരോ അറ്റകുറ്റപ്പണിക്കും പ്രത്യേക എസ്റ്റിമേറ്റ്, ടെണ്ടര്‍ തുടങ്ങിയ സാങ്കേതിക കാലതാമസം ഒഴിവാക്കാനാകും.

ചെറിയ അറ്റകുറ്റപ്പണി പോലും ഉദ്യോഗസ്ഥരുടേയും കരാറുകാരുടെയും ശ്രദ്ധയില്‍ പെടുത്തി വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും. റോഡ് തകർച്ചയുടെ വ്യാപ്തി കുറക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News