ത്രിപുരയിൽ ഇന്നലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യാപക അക്രമങ്ങളുണ്ടായെന്ന് തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയിൽ. വോട്ടെണ്ണൽ മാറ്റിവയ്ക്കണമെന്നും, അക്രമങ്ങൾ കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
കോടതി നിർദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. അധിക കേന്ദ്രസേനയോ പൊലീസുകാരോ വോട്ടിങ് ബൂത്തുകളിൽ ഉണ്ടായിരുന്നില്ല.
സ്ഥാനാർത്ഥികൾക്ക് പോലും വോട്ട് ചെയ്യാൻ സാധിച്ചില്ല. മാധ്യമങ്ങൾക്കും തടസമില്ലാതെയുള്ള റിപ്പോർട്ടിങ്ങിന് അവസരം ലഭിച്ചില്ല. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here