കോഴിക്കോട് മത്സ്യവില്‍പ്പന നടത്തുന്നതിനിടെ യുവതിയെ മര്‍ദ്ദിച്ച ഭര്‍ത്താവ് കസ്റ്റഡിയില്‍

കോഴിക്കോട് മത്സ്യവില്‍പ്പന നടത്തുന്നതിനിടെ യുവതിയെ മര്‍ദ്ദിച്ച ഭര്‍ത്താവ് കസ്റ്റഡിയില്‍. കാട്ടുവയല്‍ കോളനിയിലെ നിധീഷിനെ പിടികൂടിയത് വയനാട്ടില്‍ നിന്നാണ്. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്.

കോഴിക്കോട് അശോകപുരത്ത് മീന്‍കട നടത്തുന്ന ശ്യാമിലിയെ ഭര്‍ത്താവ് നിധീഷ് നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സംഭവം വാര്‍ത്തയായതോടെ നിധീഷിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതിനിടയിലാണ് ഇയാള്‍ തമിഴ്‌നാട്ടിലേയ്ക്ക് കടക്കാനുള്ള ശ്രമം നടത്തിയത്. വിവരം അറിഞ്ഞ പൊലീസ് വയനാട് കല്‍പ്പറ്റയില്‍ നിന്നും ഞായര്‍ വൈകീട്ടോടെ ഇയാളെ പിടികൂടുകയായിരുന്നു.

യുവതിയെ അക്രമിക്കുന്ന സമയത്ത് മദ്യലഹരിയിലായിരുന്ന നിധീഷ് കല്‍പ്പറ്റയില്‍ പൊലീസ്  പിടിയിലാകുമ്പോഴും മദ്യം കഴിച്ച അവസ്ഥയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

അശോകപുരത്ത് റോഡരികില്‍ മീന്‍ വിറ്റുകിട്ടുന്ന പണംകൊണ്ടാണ് ശ്യാമിലിയും മൂന്ന് കുട്ടികളും ജീവിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മീന്‍വിറ്റ പണം ചോദിച്ചിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് വൈകിട്ട് നിധീഷ് ശ്യാമിലിയെ മര്‍ദിക്കുന്നതിനിടെ ബന്ധുവാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ശ്യാമിലിയുടെ കടയും വാഹനവും തല്ലിപൊളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മര്‍ദനത്തില്‍ മൂക്കിനും ചെവിക്കുമാണ് ശ്യാമിലിക്ക് മുറിവേറ്റത്. യുവതിയെ ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഏറെക്കാലമായി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം അനുഭവിക്കുന്നതായി യുവതി പറഞ്ഞിരുന്നു. നിധീഷിന്റെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് കേസ് അന്വേഷിക്കുന്ന നടക്കാവ് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News