കൊവിഡ് ധനസഹായതിനായുള്ള കേരളത്തിന്റെ പോർട്ടലിനെക്കാൾ മികച്ചത് ഗുജറാത്ത് മോഡലെന്ന സോളിസിറ്റർ ജനറലിന്റെ നുണപ്രചരണത്തിന് ചുട്ട മറുപടിയായി സുപ്രീം കോടതി. ആദ്യം കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തിൽ ഒരു സംവിധാനം ഉണ്ടാക്കാൻ സോളിസിറ്റർ ജനറലിന് സുപ്രീം കോടതി മറുപടി നൽകി. തിങ്കളാഴ്ച്ച ഹർജി വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഈ സമയത്തിനകം പോർട്ടൽ വികസിപ്പിക്കാൻ സോളിസിറ്റർ ജനറലിന് നിർദേശം നൽകി.
കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട ഹർജിയിലായിരുന്നു കേരളത്തിന്റെ പോർട്ടലിനെക്കാൾ മികച്ചത് ഗുജറാത്ത് മോഡൽ ആണെന്നുള്ള സോളിസിറ്റർ ജനറലിന്റെ വാദം.
ഹർജി പരിഗണിക്കുമ്പോൾ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായധനം ഉറപ്പാക്കാൻ കേരളം പ്രത്യേക ഓണ്‍ലൈൻ പോര്‍ട്ടൽ വികസിപ്പിച്ചതായി ചൂണ്ടിക്കാട്ടിയ കോടതി എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ഓണ്‍ലൈൻ പോര്‍ട്ടലുകൾ വികസിപ്പിക്കണമെന്ന് നിർദേശിച്ചു.
എന്നാൽ കേരളത്തിന്റെ പോര്‍ട്ടൽ മോഡലായി കണക്കാക്കാനാകില്ലെന്നും ഗുജറാത്ത് മോഡൽ പരിഗണിക്കാവുന്നതാണെന്നുമായൊരുന്നു സോളിസ്റ്റര്‍ ജനറൽ തുഷാര്‍മേത്ത അതിന് മറുപടി നൽകിയത്. പക്ഷെ ആദ്യം കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തിൽ ഒരു സംവിധാനം ഉണ്ടാക്കുവെന്നായിരുന്നു സുപ്രീം കോടതി സോളിസിറ്റർ ജനറലിന് നിർദേശം നൽകിയത്.
നഷ്ടപരിഹാരത്തിനുള്ള അപേക്ഷ അടക്കം നൽകാൻ കഴിയുന്നതാകണം പോർട്ടലെന്നും ഗ്രാമത്തിലുള്ളവർക്ക് നഗരങ്ങളിൽ എത്തേണ്ട സാഹചര്യവും, കലക്ടറേറ്റുകളിലെ നീണ്ട ക്യൂവും ഒഴിവാക്കാൻ കഴിയുമെന്നും കോടതി വ്യക്തമാക്കി.
പല സംസ്ഥാനങ്ങളും നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറിയിട്ടില്ലെന്നും പദ്ധതി സംബന്ധിച്ച് കാര്യമായ പ്രചാരണം സംസ്ഥാനങ്ങൾ നടത്തുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
എല്ലാ സംസ്ഥാനങ്ങളെയും കേട്ട ശേഷം ആവശ്യമായ നിർദേശങ്ങൾ നൽകാമെന്നും കോടതി വ്യക്തമാക്കി. പൊതുപ്രവർത്തകനും അഭിഭാഷകനുമായ ഗൗരവ് കുമാർ ബൻസൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണ് കോടതി പരിഗണിച്ചത്. അടുത്ത തിങ്കളാഴ്ച്ച ഹർജി വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഈസമയത്തിനകം പോർട്ടൽ വികസിപ്പിക്കാൻ സോളിസിറ്റർ ജനറലിന് നിർദേശം നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here