കെ സുധാകരൻ കെ പി സി സി പ്രസിഡന്റ് ആയതിന് ശേഷം തന്നെ ലക്ഷ്യം വച്ചുവെന്ന് മമ്പറം ദിവാകരൻ

കെ സുധാകരൻ കെ പി സി സി പ്രസിഡന്റ് ആയതിന് ശേഷം തന്നെ ലക്ഷ്യം വച്ചുവെന്ന് മമ്പറം ദിവാകരൻ. 1969 മുതൽ കെ. സുധാകരനും താനും രണ്ടു ധ്രുവങ്ങളിലാണ്. കെ. സുധാകരന്റെ എല്ലാ സ്വഭാവവും തനിക്കറിയാം. തന്നെ നശിപ്പിക്കുമെന്നത് വ്യക്തമായിരുന്നു. സുധാകരനല്ലാതെ തനിക്കെതിരെ ശബ്ദമുണ്ടാകില്ലെന്നും മമ്പറം ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനായിരുന്ന ദിവാകരനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് കെ.പി.സി.സി സസ്പെന്റ് ചെയ്തത്. ആശുപത്രി തെരഞ്ഞെടുപ്പിൽ പാർട്ടി പാനലിനെതിരെ മത്സരിക്കുന്നതിനെ തുടർന്നായിരുന്നു നടപടി.

അതേസമയം തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കോൺഗ്രസിന് അധികാരമില്ലെന്ന് മമ്പറം ദിവാകരൻ. ഇന്ദിരാഗാന്ധിയെ അംഗീകരിക്കാത്തവർ പാർട്ടി പിടിച്ചെടുക്കുകയാണെന്നും പാർട്ടിക്ക് പുറത്താകുമെന്ന് മാസങ്ങൾക്ക് മുന്‍പ് തന്നെ അറിയാമായിരുന്നുവെന്നും ദിവാകരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News