17 വർഷമായി പെൻഷൻ നിഷേധിക്കപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാരനു 12 ശതമാനം പലിശ സഹിതം പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ഉത്തരവിട്ടു. ആരോഗ്യ വകുപ്പിൽ നിന്നു 33 വർഷത്തെ സേവനത്തിനു ശേഷം 2004 ഏപ്രിൽ 30നു വിരമിച്ച തിരുവനന്തപുരം പാച്ചല്ലൂർ കീഴേപേരയിൽ ജെ. സലിമിനാണ് പലിശ സഹിതം ആനുകൂല്യങ്ങൾ നൽകാൻ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തരവിട്ടത്.
പരാതിക്കാരൻ വിരമിച്ച ദിവസം മുതൽ ആനുകൂല്യം ലഭ്യമാകുന്നതുവരെ 12 ശതമാനം പലിശ സഹിതം പെൻഷൻ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകുന്നതിനും പലിശയിനത്തിലെ തുക വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുന്നതിനുമാണ് ഉത്തരവ്.
ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് രണ്ടു മാസത്തിനകം അറിയിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്കും കമ്മിഷൻ നിർദേശം നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here