വയനാട് കോട്ടത്തറ വണ്ടിയാമ്പറ്റയിൽ ഒരാൾ വെടിയേറ്റ് മരിച്ചു.മെച്ചന സ്വദേശിയായ താഴെ ചുണ്ട്രൻകോട് കോളനിയിലെ ജയനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു കൂടിയായ ശരൺ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.പാടത്ത് കാട്ടുപന്നിയെ തുരത്താൻ പോയപ്പോള്‍ മറ്റാരോവെടിവയ്ക്കുകയായിരുന്നുവെന്നാണ് നാലംഗ സംഘത്തിലെ മറ്റുള്ളവർ പറയുന്നത്.ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവരോടൊപ്പമാണ് ഇവർ വയലിൽ പോയത്. വെടിയേറ്റ ശേഷം ഇരുവരേയും ഒപ്പമുള്ളവർ തന്നെയാണ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജയന്റെ ജീവൻ രക്ഷിക്കാനായില്ല. രാത്രി വെടിയൊച്ച കേട്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു
കൽപറ്റ ഡി വൈ എസ് പി സുനിലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സംഘത്തിലെ ഒരാളെ ചോദ്യം ചെയ്തിട്ടുണ്ട്.വന്യമൃഗ ശല്യമുള്ള പ്രദേശമാണ് ഇവിടം.മൃഗങ്ങളെ തുരത്താൻ നാട്ടുകാർ രാത്രിയിൽ പുറത്തിറങ്ങാറുണ്ട്.ഇതിനായി പടക്കം പൊട്ടിച്ചതാണെന്നാണ് ആദ്യം പ്രദേശവാസിയകൾ കരുതിയത്. ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് വിശദമായ പരിശോധനകൾ തുടരുകയാണ്.വേട്ട സംഘങ്ങളാണോ വെടിയുതിർത്തതെന്നും സംശയമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here