പുതിയ കൊവിഡ് വകഭേദമായ ഒമൈക്രോണിൽ ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. ജനങ്ങൾ വാക്സിൻ എടുക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്താൽ ഇപ്പോൾ ലോക്ക്ഡൗണിൻറെ ആവശ്യമില്ലെന്നാണ് ബൈഡൻ വ്യക്തമാക്കിയത്.
ഒമൈക്രോൺ ആശങ്കയ്ക്കുള്ള കാരണമാണെങ്കിലും ജനങ്ങൾ പരിഭ്രാന്തപ്പെടേണ്ടതില്ല. വൈറസിൻറെ തീവ്രതയെക്കുറിച്ച് അറിയാൻ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ വാക്സിൻ നിർമാതാക്കളുമായി കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നും ബൈഡൻ അറിയിച്ചു.
ഒമൈക്രോൺ വകഭേദം വടക്കേ അമേരിക്കയിലും സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അമേരിക്കൻ പ്രസിഡൻറിൻറെ പ്രതികരണം. യുഎസിൻറെ അയൽ രാജ്യമായ കാനഡയിൽ രണ്ടുപേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. നൈജീരിയയിൽ നിന്നെത്തിയവരിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here