സന്തോഷ് ട്രോഫി ദക്ഷിണേന്ത്യൻ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും. ഉച്ചക്ക് ശേഷം പോണ്ടിച്ചേരിയും ആൻഡമാൻ നിക്കോ ബാറും തമ്മിലുള്ള മത്സരവും നടക്കും.
സന്തോഷ് ട്രോഫി ദക്ഷിണേന്ത്യൻ മത്സരങ്ങളിൽ ആദ്യ ദിനം രണ്ടു മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ 9.30ന് കേരളവും ലക്ഷദ്വീപും തമ്മിലുള്ള മത്സരം കൊച്ചി ജവഹർലാൽ നെഹറു സ്റ്റേഡിയത്തിൽ നടക്കും.
2018നു ശേഷം ഇത്തവണ വീണ്ടും സന്തോഷ് ട്രോഫി കിരീടം ചൂടുമെന്ന പ്രതീക്ഷയിലാണ് കേരളം. മാത്രമല്ല ഹോം ഗ്രൗണ്ടിൽ മത്സരം നടക്കുന്നതും കേരളത്തിൻറെ വിജയ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്.
കടുത്ത പ്രതിസന്ധി മറികടന്നാണ് ലക്ഷദ്വീപ് ടീം ഇത്തവണ സന്തോഷ് ട്രോഫി മത്സരത്തിനായി കേരളത്തിലെത്തിയത്. ഗ്രൗണ്ട് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഇല്ലാത്തത് ടീമിൻറെ പരിശീലനത്തെ ബാധിച്ചിട്ടുണ്ടെന്ന് കോച്ച് സലാഹുദീൻ പറഞ്ഞു.
കേരളവും ലക്ഷദ്വീപിനും തമ്മിലുള്ള മത്സരത്തിനുശേഷം വൈകിട്ട് മൂന്നു മണിക്ക് പോണ്ടിച്ചേരിയും ആൻഡമാൻ നിക്കോ ബാറും തമ്മിലുള്ള മത്സരം നടക്കും. കൊവിഡ് സാഹചര്യത്തിൽ കാണികളെ ഒഴിവാക്കിയാണ് ഇത്തവണത്തെ മത്സരങ്ങൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here