സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തിൽ കേരളത്തിന് വിജയത്തുടക്കം. ലക്ഷദ്വീപിനെ ഏകപക്ഷീയമായ 5 ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ മൂന്നു ഗോളുകൾ നേടിയ കേരളം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി നേടി ലീഡ് അഞ്ചാക്കി ഉയർത്തി. മധ്യനിര ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മുന്നേറ്റനിരയ്ക്കു പലകുറി ലക്ഷ്യം കാണാനാകാതെ പോയത് കേരളത്തിന്റെ വിജയം അഞ്ച് ഗോളിലൊതുക്കി.
ലക്ഷദ്വീപ് താരത്തിന് തുടക്കത്തിൽ തന്നെ ചുവപ്പ് കാർഡ് ലഭിച്ചതിനാൽ പത്തു പേരുമായിട്ടായിരുന്നു അവരുടെ കളി. നാലാം മിനിറ്റിൽ പെനൽറ്റി വഴി നിജോ ഗിൽബർട്ടാണ് കേരളത്തിന് ആദ്യ ലീഡ് സമ്മാനിച്ചത്. 12–ാം മിനിറ്റിൽ ജെസിൻ ഗോൾ നേടി. 36–ാം മിനിറ്റിൽ ലക്ഷദ്വീപ് താരം തൻവീർ സെൽഫ് ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ കേരളം മൂന്നു ഗോളുകൾക്കു മുന്നിലെത്തി.
രണ്ടാം പകുതിയിൽ കേരളം രണ്ടു ഗോളുകൾ കൂടി നേടി. 82–ാം മിനിറ്റിൽ അർജുൻ ജയരാജും 92–ാം മിനിറ്റിൽ അർജുൻ ജയരാജും കേരളത്തിനായി വല കുലുക്കി. ഇതോടെ കേരളത്തിന് എതിരില്ലാത്ത അഞ്ച് ഗോളുകളുടെ വിജയം സ്വന്തം. മൂന്നാം തീയതി ആൻഡമാൻ നിക്കോബാറിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here