രാജ്യസഭയിൽ കേന്ദ്രത്തിന് അടിപതറുകയാണെന്ന് എളമരം കരീം എംപി. രാജ്യസഭയിൽ ബിജെപിയുടെ സ്വാധീനം കുറയുകയാണെന്നും അദ്ദേഹം ചൗക്കിൽ മാധ്യമങ്ങളെക്കാണവേ പറഞ്ഞു. സസ്‌പെൻഷൻ നടപടിക്കെതിരായ 12 എംപി മാരുടെ ധർണയിൽ പ്രതിപക്ഷ പാർട്ടികൾ ഏകോപിച്ചാണ് പ്രതിഷേധിച്ചത്.
ജനാധിപത്യ വിരുദ്ധമായ രീതിയിൽ സഭാ ചട്ടങ്ങൾ ലംഖിക്കുന്നതിരെ പ്രതിഷേധ ധർണ തുടരുമെന്നും എളമരം കരീം വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ചതിന് ബിജെപിക്ക് നന്ദിയെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു.
മാപ്പ് പറയേണ്ടത് ബിജെപി യാണെന്നും ജനങ്ങൾ ബിജെപിയെ കൊണ്ട് മാപ്പ് പറയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എളമരം കരീമിന്റെ പ്രസ്ഥാനവും എളമരം കരീം എന്ന പേരും ബിജെപിക്ക് പ്രശ്നമാണ്, അതിനാലാണലാണ് സസ്‌പെൻൻ നൽകിയതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
അതേസമയം, പള്ളികളെ രാഷ്ട്രീയ വേദി ആക്കി മാറ്റാൻ പാടില്ലെന്ന് പിഎംഎ സലാമിനെതിരായ മറുപടിയായി എളമരം കരീം പറഞ്ഞു. മഹല്ല് കമ്മിറ്റി തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും
പള്ളികളെ സംഘർഷ വേദികളാക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here