മലയാളികളുടെ സദാചാരബോധത്തെ തച്ചുടയ്ക്കുകയാണ് കേരളത്തിലെ ഒരു പിതാവ്. പുരോഗമനം എന്നത് വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും, ഒപ്പം തന്നിൽ നിന്നു തന്നെ തുടങ്ങണമെന്ന ആശയം കൂടി പങ്കുവയ്ക്കുകയാണ് ഈ പിതാവ്.
ലൈംഗീകതയെ കുറിച്ച് പറയുമ്പോൾ ആണും പെണ്ണും എന്ന സങ്കൽപ്പത്തിനപ്പുറം വളരാത്ത മനുഷ്യരുള്ള ഈ നാട്ടിൽ എന്റെ മകൾ ഒരു പെൺകുട്ടിയെ തെരഞ്ഞെടുത്ത് ജീവിക്കുകയാണെന്ന് ഒരു പിതാവ് വിളിച്ചു പറയുകയാണ് ഇവിടെ.
കുറിപ്പ്:
കഴിഞ്ഞ എട്ടാം തിയതി
എന്റെ മകള്‍ രേഷ്മ
അവള്‍ക്ക് ഇഷ്ട്ടപ്പെട്ട പെണ്ണ്ക്കുട്ടിയുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു
(Sanjana)
പുരോഗമന വാദം പറയാന്‍ എളുപ്പമാണ്
ഞാന്‍ സന്തോഷവാനാണ്
ഈ ലെസ്ബിയന്‍സിനോട് നിങ്ങളുടെ കരുതല്‍ ഉണ്ടാകണേ
സ്വവര്‍ഗ ലൈംഗികതയ്ക്ക്, യാഥാസ്ഥിതിക ചിന്തയുടെ കല്ലേറ് ഏറെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഏറെക്കാലം ഇതിനെ കുറ്റകൃത്യം എന്നു തന്നെ നമ്മുടെ നിയമ സംവിധാനങ്ങള്‍ വിലയിരുത്തി. ഇതൊരു ജീവിതാവസ്ഥയാണെന്ന് ഇന്ന് ആധുനിക സമൂഹം തിരിച്ചറിയുന്നുണ്ട്. പലരും മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയും മാറ്റിയെടുക്കാന്‍ നോക്കുകയും ചെയ്യുന്ന സ്വവര്‍ഗ ലൈംഗികതയെ തുറന്ന് അംഗീകരിക്കുകയാണ് ശ്രീജിത് വാവ എന്ന ഈ പിതാവ്. മകള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്കൊപ്പം ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ ലോകത്തെ അറിയിക്കുകയാണ്, ശ്രീജിത്. ഈ ലെസ്ബിയന്‍സിന് നിങ്ങളുടെ കരുതല്‍ ഉണ്ടാവണമെന്നും ശ്രീജിത് കുറിപ്പില്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here