ഇരിങ്ങാലക്കുടയിൽ മദ്യമെന്ന് കരുതി ഫോർമാലിൻ കുടിച്ച് 2പേർ മരിച്ച സംഭവത്തിൽ ഫോർമാലിൻ എവിടെ നിന്ന് ലഭിച്ചെന്ന് പോലീസ് അന്വേഷിക്കുന്നു. മരിച്ച നിഷാദിൻ്റെ കടയിലെ ജീവനക്കാരെ വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് ചോദ്യം ചെയ്തു.
ഫോർമാലിൻ കഴിച്ചതാണ് ഇരിങ്ങാലക്കുടയിലെ യുവാക്കളുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. നിശാന്തും ബിജുവിനും ഫോർമാലിൻ എവിടെ നിന്നും ലഭിച്ചു എന്നറിയാനാണ് പോലീസ് 3 പേരെ ചോദ്യം ചെയ്തത്. മരിച്ച നിശാന്തിൻ്റെ കോഴിക്കടയിലെ ജീവനക്കാരാണിവർ.
ഫോർമാലിൻ എവിടെ നിന്നും ലഭിച്ചു എന്നറിയുന്നതിനാണ് ചോദ്യം ചെയ്യൽ. മെഡിക്കൽ ഷോപ്പിൽ നിന്നു മാണോ ഫോർമാലിൻ വാങ്ങിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 29 ആം തിയതി രാത്രിയാണ് നിശാന്തും ബിജുവും മദ്യമെന്ന് കരുതി ഫോർമാലിൻ കുടിച്ചത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബാക്കിയുണ്ടായിരുന്ന ഫോർമാലിൻ്റെ രാസപരിശോധനാ ഫലം വരാനുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here