നാലാം ദിനവും ഇരുസഭകളും പ്രക്ഷുബ്ധമാകും; എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കുന്നത് വരെ പ്രതിഷേധിക്കാനുറച്ച് പ്രതിപക്ഷം

ശീതകാല സമ്മേളനത്തിന്റെ നാലാം ദിനവും ഇരു സഭകളും പ്രക്ഷുബ്ധമാകും. എംപിമാരെ ചട്ട വിരുദ്ധമായി സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കുന്നത് വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഡാം സേഫ്റ്റി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നെങ്കിലും ചർച്ച നടന്നിരുന്നില്ല. ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടെങ്കിലും സസ്പെൻഷൻ നടപടി പിൻവലിക്കാതെ സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

ചട്ടവിരുദ്ധമായി 12 എംപിമാരെ സസ്പെൻഡ് ചെയ്ത പ്രതികാര നടപടി പിൻവലിക്കുന്നത് വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാൻ തന്നെയാണ് പ്രതിപക്ഷ തീരുമാനം. കഴിഞ്ഞ ദിവസം മുതൽ സസ്‌പെൻഷൻ ലഭിച്ച എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ ആരംഭിച്ചിരുന്നു. സഭക്കകത്തു പ്രതിപക്ഷ അംഗങ്ങൾ ശക്തമായി തന്നെ വിഷയം ഉന്നയിക്കുന്നുമുണ്ട്.

ഇന്നലെ സഭ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് ഡാം സേഫ്റ്റി ബിൽ സഭയിൽ അവതരിപ്പിച്ചെങ്കിലും ചർച്ച മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. സസ്പെൻഷൻ നടപടി പിൻവലിക്കാതെ സഭ നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയാറല്ല.

രാജ്യസഭയിൽ ബിജെപി പ്രാതിനിധ്യം കുറഞ്ഞതിനാൽ തന്നെ ബില്ലുകളിൽ കൂടുതൽ പ്രതിഷേധം ഉയരാതിരിക്കാനുള്ള ബിജെപി നീക്കമാണ് സസ്‌പെൻഷന്പിന്നിലെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. അതേസമയം ലോക്സഭയിൽ കഴിഞ്ഞ ദിവസം പ്രത്യുല്പാദന സാങ്കേതിക നിയന്ത്രണ ബിൽ പാസാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News