ദില്ലി സർക്കാരിന് നേരെ ചോദ്യങ്ങളുയർത്തി സുപ്രീംകോടതി. ലോക്ഡൗണിന് തയാറാണെന്ന് അറിയിച്ചിട്ട് എന്ത് സംഭവിച്ചെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു. ആയിരം സിഎൻജി ബസുകൾ വാങ്ങുമെന്ന് പറഞ്ഞിട്ട് അതെവിടെയെന്ന് ജസ്റ്റിസ് സൂര്യകാന്തും ചോദ്യമുയർത്തി.
കോടതിയിൽ ആദ്യദിനം മുതൽ ഉറപ്പുകൾ നൽകുന്നുണ്ട്. പക്ഷെ ഒന്നും നടക്കുന്നില്ല. ദില്ലിയിലെ വായു മലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ സ്‌കൂളുകൾ തുറന്നതിനും കോടതി വിമർശിച്ചു. ദില്ലി സർക്കാർ മുതിർന്നവർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കുന്നുണ്ട്. അതേസമയം കുട്ടികൾക്ക് സ്‌കൂളിലേക്ക് പോകേണ്ടി വരുന്നു അവസ്ഥയാണെന്നും സുപ്രീംകോടതി വിമർശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here