ജിഫ്രി തങ്ങളുടെ തീരുമാനം സ്വാഗതാർഹം, ലീഗിന്റെ കുൽസിത നീക്കം പാളി; ഐ എൻ എൽ

വഖഫ് നിയമനങ്ങളുടെ മറവിൽ നാളെ പള്ളികളിൽ നടത്താൻ തീരുമാനിച്ച ബോധവത്കരണ പരിപാടി, പ്രകോപനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളത് കൊണ്ട് ഒഴിവാക്കിയതായി സമസ്ത പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രഖ്യാപിച്ചത് അങ്ങേയറ്റം സ്വാഗതാർഹമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ.

ഇതോടെ മുസ്‌ലിം സംഘടനകളെ പിന്നിൽനിറുത്തി വർഗീയ രാഷ്ട്രീയം കളിക്കാനുള്ള മുസ്‌ലിം ലീഗിന്റെ കുൽസിത നീക്കങ്ങളാണ് പാളിയത്. പള്ളികളിൽ ഇത്തരം പരിപാടികൾ നടത്തിയാലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ജിഫ്രി തങ്ങൾക്ക് നല്ല ബോധ്യമുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. വഖഫ് വിയഷത്തിൽ ചർച്ച നടത്താൻ മുഖ്യമന്ത്രി തയാറാണെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണത്.

രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മതസംഘടനകളെ എന്നും കരുവാക്കുന്ന മുസ്‌ലിം ലീഗിന്റെ വൃത്തികെട്ട തന്ത്രങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണിത്. സമസ്തയുടെ ഉന്നത നേതാക്കളോടൊന്നും ആലോചിക്കാതെയാണ് മുസ്‌ലിം ലീഗ് പള്ളിസമരം പ്രഖ്യാപിച്ചതെന്ന് ഇപ്പോൾ വ്യക്തമാകുന്നുണ്ട്. ലീഗിന്റെ രാഷ്ട്രീയ ഇംഗിതങ്ങൾക്കൊത്ത് പ്രവർത്തിക്കുന്ന ഒരു സംഘടനയല്ല സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കയാണ്.

പൗരത്വ വിഷയത്തിലും മുസ്‌ലിം ലീഗിന്റെ തിട്ടുരത്തിന് വില കൽപിക്കാതെ, മുഖ്യമന്ത്രി വിളിച്ചുചേർത്ത ഭരണഘടനാ സംരക്ഷണ റാലികളിൽ പങ്കെടുത്തുകൊണ്ട് സ്വന്തം അസ്തിത്വം തെളിയിക്കാൻ സമസ്തക്ക് കഴിഞ്ഞിട്ടുണ്ട്.

ജിഫ്രിതങ്ങളുടെ സന്ദർഭോചിതമായ തീരുമാനം ലീഗ് ജന.സെക്രട്ടറിയുടെ പ്രഖ്യാപനത്തോടെ ഉണ്ടായ പിരിമുറുക്കത്തിന് അയവു വരുത്തിയത് വിശ്വാസി സമൂഹതതിന് ആശ്വാസം പകരുന്നാതെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News