മൂന്നാം നിര നേതാക്കളെ കൊണ്ട് വന്ന് സമസ്തയുടെ അഭിപ്രായമാക്കാനുള്ള ലീഗിൻ്റെ കുതന്ത്രം പൊളിഞ്ഞു; കെ ടി ജലീൽ

വഖഫ് ബോർഡ് നിയമനം പിഎസ്‌സി വഴിയാക്കിയതിനെതിരെ പള്ളികളിൽ ബോധവത്കരണം ഉയർത്തണമെന്ന തീരുമാനമെടുപ്പിച്ച് മുസ്‌ലിം ലീഗ് പയറ്റിയ കുതന്ത്രം സമസ്ത പ്രസിഡൻറ് ജിഫ്രി തങ്ങൾ ഒരു പ്രസ്താവനയിലൂടെ പൊളിച്ചുവെന്ന് കെടി ജലീൽ എംഎൽഎ.

കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയാണ് സമസ്ത. അതിൻ്റെ പക്വതയും പാകതയും പാണ്ഡിത്യവുമുള്ള നേതൃത്വമാണ് ബഹുമാന്യനായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടേത്. പള്ളികളെ കോലാഹല വേദിയാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ലീഗിൻ്റെ കുതന്ത്രമാണ് തങ്ങളുടെ ഇടപെടലിലൂടെ പൊളിഞ്ഞത് എം എൽ എ കൂട്ടിച്ചേർത്തു.

പള്ളികളിലെ കാര്യമല്ല പള്ളിക്കൂടങ്ങളിലെ കാര്യമാണ് രാഷ്ട്രീയ പാർട്ടിയായ ലീഗ് പറയേണ്ടതെന്നും പള്ളികൾ വാക്കേറ്റത്തിന്റെയും കയ്യേറ്റത്തിന്റെയും കേന്ദ്രങ്ങളാകുന്നതിൽ നിന്ന് അദ്ദേഹമടക്കമുള്ള നേതാക്കൾ തടഞ്ഞുവെന്നും സമസ്തയിലെ ലീഗണികളായ രണ്ടാംനിര നേതാക്കൾ വഴി മുതിർന്ന നേതാക്കളെ ലീഗ് തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവിധ സംഘടനകളിലെ ലീഗുകാരെ ചേർത്ത് ലീഗ് പടച്ചുണ്ടാക്കിയ കോഡിനേഷൻ കമ്മിറ്റി പിരിച്ചുവിടണമെന്നും ജലീൽ പറഞ്ഞു. വഖഫ് സംബന്ധിച്ച് ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും വഖഫ് മന്ത്രി വി അബ്ദുറഹ്‌മാന് ഒരു ശാഠ്യവുമില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കി.

ഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് തിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അവ്യക്തതയും തെറ്റിധാരണയും നീക്കുമെന്നും വഖഫ് ഭൂമി സർവേ ചെയ്യാനുള്ള തീരുമാനം താൻ മന്ത്രിയായിരുന്നപ്പോൾ എടുത്തിരുന്നു. 75 ശതമാനം സർവേയും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നിരുന്നു. ഇപ്പോൾ നടത്താനുള്ളത് 25 ശതമാനം മാത്രമാണ്. ഇക്കാര്യത്തിൽ ലീഗിന്റെ പല നേതാക്കൾക്കും ആശങ്കയുണ്ടാകും. -കെടി ജലീൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News