തിരുവല്ലയില്‍ എല്‍ സി സെക്രട്ടറിയെ ആര്‍ എസ് എസ്സുകാര്‍ കൊലപ്പെടുത്തി. രാത്രി 8 മണിയോടെ ആണ് കൊലപാതകം നടന്നത്. പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്.
കൊല്ലണമെന്ന ഉദ്ദേശത്തോടെ ക്രിമിനല്‍ സംഘം ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ അഞ്ച് പേരാണുണ്ടായിരുന്നതെന്നാണ് സൂചന. മുൻ പഞ്ചായത്ത് അംഗം കൂടിയാണ് സന്ദീപ്.
ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ വെട്ടിയതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണം സ്ഥിരീകരിച്ചു.
നെഞ്ചിൽ ആഴത്തിൽ കുത്തേറ്റിരുന്നതായി സിപിഐഎം നേതാക്കൾ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലുള്ള കരണത്തെക്കുറിച്ചോ പ്രകോപനത്തെ പറ്റിയോ വ്യക്തതയില്ല.
തിരുവല്ല നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരകിലോമീറ്റർ മാറിയുള്ള കലുങ്കിന് അടുത്തുവെച്ചാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
സന്ദീപിന് പിന്നാലെ മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ അക്രമി സംഘം തടഞ്ഞു നിർത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്.ആക്രമണത്തിൽ പരിക്കെറ്റ് രക്ഷപ്പെടാൻ ശ്രമിച്ച സന്ദീപിനെ സമീപത്തെ വയലിലെ വെള്ളക്കെട്ടിൽ ഇട്ട് അതി ക്രൂരമായി വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർക്കെതിരെയും RSS കൊലയാളികൾ ആയുധങ്ങൾ കാട്ടി ഭീഷണി മുഴക്കി. ഇതിന് ശേഷമാണ് സംഘം ഓടി രക്ഷപ്പെട്ടത്. .ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
അതേസമയം സംഭവത്തിൽ ആർ എസ് എസ് പ്രവർത്തകരായ ജിഷ്ണു, ശ്രീജിത്ത് ,എന്നിവരെക്കൂടാരെ മറ്റ് മൂന്ന് സംഘം പ്രവർത്തകരുടെ പങ്ക് കൂടി പൊലിസ് അന്വേഷിക്കുന്നുണ്ട്. ഇതിന് ആവശ്യമായ പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here