കൊവിഡ് മരണം: ധനസഹായം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

കൊവിഡ് മൂലം മാതാപിതാക്കൾ മരണമടഞ്ഞ കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള രണ്ട് കുട്ടികൾക്കായി 3 ലക്ഷം രൂപ വീതം സർക്കാർ ട്രഷറി സേവിംഗ്‌സ് അക്കൗണ്ടിൽ ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചതിന്റെ രേഖകൾ കുട്ടികളുടെയും അവരുടെ നിലവിലുള്ള രക്ഷിതാവിന്റെയും സാന്നിധ്യത്തിൽ മന്ത്രി പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ ഓഫീസർ നിതാ ദാസിന് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

മാതാപിതാക്കൾ അല്ലെങ്കിൽ നിലവിലുള്ള ഏക രക്ഷിതാവ് കൊവിഡ് മൂലം മരണപ്പെടുന്ന സാഹചര്യത്തിൽ ആ കുട്ടികൾക്ക് ഈ ധനസഹായ പദ്ധയുടെ പ്രയോജനം ലഭിക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിൽ ഫിക്‌സഡ് ഡെപ്പോസ്റ്റായി നിക്ഷേപിക്കുകയും 18 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് കൈമാറുന്നതാണ്. കൂടാതെ പ്രതിമാസ ധനസഹായം എന്ന നിലയിൽ 2000 രൂപ വീതം ഈ കുട്ടികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ബിരുദതലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകുകയും ചെയ്യും.

കൊവിഡ് മൂലം മാതാപിതാക്കൾ അല്ലെങ്കിൽ നിലവിലുള്ള ഏകരക്ഷിതാവ് മരണപ്പെടുന്ന എല്ലാ കുട്ടികൾക്കും ഈ ധനസഹായ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. ആദ്യഘട്ടത്തിൽ സംസ്ഥാനത്താകെ 54 കുട്ടികൾക്ക് ഇത്തരത്തിൽ ധനസഹായം അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ വനിത ശിശു വികസന ഓഫീസർ പി. എം. തസ്‌നിം, കുട്ടികളുടെ ബന്ധുക്കൾ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News