ജയസൂര്യയുടെ അഭിപ്രായത്തെ മാനിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ജയസൂര്യയുടെ അഭിപ്രായത്തെ മാനിക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പി.ഡബ്ല്യു.ഡി റോഡ് പരിപാലന ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനവേളയിലെ പ്രസംഗത്തില്‍ ഭൂരിഭാഗവും സര്‍ക്കാരിനെ പ്രശംസിച്ചു.

കേരളത്തില്‍ റോഡ് നിര്‍മ്മാണത്തില്‍ മഴ തടസ്സമാണ്. മഴയെ അതിജീവിക്കാനുള്ള പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. ചിറാപുഞ്ചിയെ കേരളവുമായി താരതമ്യം ചെയ്യാനാകില്ല. മേഘാലയയില്‍ പതിനായിരം കിലോമീറ്റര്‍ റോഡ് മാത്രമാണുള്ളത്. കേരളത്തില്‍ 3 ലക്ഷം കിലോമീറ്റര്‍ റോഡുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജയസൂര്യയുടെ വാക്കുകള്‍ ഇങ്ങനെ:

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഈയിടെ വാഗമണ്ണില്‍ പോകുകയുണ്ടായി. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമാണ് വാഗമണ്‍. ഓരോ വണ്ടികളും അവിടെ എത്തണമെങ്കില്‍ എത്ര മണിക്കൂറുകളാണെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘ഞാന്‍ അപ്പോള്‍ മന്ത്രി റിയാസിനെ വിളിച്ചു. എന്നെ ഹോള്‍ഡില്‍ വച്ച് അപ്പോള്‍ തന്നെ അതിനുള്ള കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു. അതാണ് റിയാസ് എന്ന വ്യക്തിയോടുള്ള താത്പര്യം,’ മഴയല്ല, റോഡ് തകരുന്നതിന് കാരണം. അങ്ങനെയാണെങ്കിൽ ചിറാപുഞ്ചിൽ റോഡുണ്ടാകില്ല. ഒരുപാട് കാരണങ്ങളുണ്ടാകും. ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here