കൊവിഡ് മരണക്കണക്കിൽ കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് നിർഭാഗ്യകരമാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി പോലും കേരളത്തെ അഭിനന്ദിച്ചതാണെന്നും പുതിയ മാനദണ്ഡമനുസരിച്ച് പരമാവധി ആളുകൾക്ക് ധനസഹായം ലഭിക്കുന്നതിനുള്ള കാര്യങ്ങളാണ് സംസ്ഥാനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം അട്ടപ്പാടിയിൽ നവജാത ശിശു ഐസിയു ഉടനെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ശിശുരോഗ വിദഗ്‌ധനെയും ഗൈനക്കോളജിസ്റ്റിനെയും നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചുരമിറങ്ങാതെ അട്ടപ്പാടിയിൽ തന്നെ ചികിത്സ ലഭ്യമാക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. അട്ടപ്പാടിയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ് അഗളി സിഎച്ച്സിയിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here