ജവാദ് ചുഴലിക്കാറ്റ് കര തൊടില്ല. ഒഡീഷയിൽ പുരി തീരത്ത് എത്തും മുൻപ് അതി തീവ്ര ന്യൂന മർദ്ദമായി ജവാദ് മാറിയിട്ടുണ്ട്. തീരം തൊടുമ്പോഴേക്കും ജവാദ് തീവ്ര ന്യൂന മർദ്ദമായി മാറും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. എങ്കിലും ഒഡീഷ, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ദുരന്ത നിവാരണ സേനയെ ഉൾപ്പടെ വിന്യസിച്ചിട്ടുണ്ട്.
കാറ്റിൻ്റെ വേഗത 80 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യത ഉള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മൽസ്യ ബന്ധനത്തിന് പോകരുത് എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാൽ അടിയന്തര സാഹചര്യം നേരിടാൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത ഉള്ളതിനാൽ ഒന്നര ലക്ഷത്തോളം ആളുകളെ ഇതിനോടകം മാറ്റി പാർപ്പിച്ചു. ഉച്ചയോടെ ജവാദ് ബംഗാൾ തീരത്തേക്ക് നീങ്ങും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here