ലോക ബാഡ്മിന്റൺ ടൂർ ഫൈനൽസിലെ കിരീടപ്പോരാട്ടത്തിൽ ഇന്ന് ഇന്ത്യയുടെ പി.വി സിന്ധു ദക്ഷിണകൊറിയയുടെ ആന്‍ സി യംഗിനെ നേരിടും. ഉച്ചയ്ക്കാണ് മത്സരം.
ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിൽ കടന്നത്. സീസണിലെ എട്ട് മികച്ച താരങ്ങള്‍ മാത്രം മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ മൂന്നാം തവണയാണ് സിന്ധു ഫൈനലിലെത്തുന്നത്.
2018ലെ ചാംപ്യനായ സിന്ധു ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു. ലോക റാങ്കിങ്ങിൽ ആറാമതുള്ള ദക്ഷിണ കൊറിയൻ താരം ആൻ സി യംഗ് തായ്ലൻഡ് താരം പൊൺപാവീ ചോചുവോങ്ങിനെ തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here