കൊച്ചിയിൽ ഹെലികോപ്ടർ അപകടമുണ്ടായ സംഭവത്തില്‍ പൈലറ്റിന് വീഴ്ച സംഭവിച്ചുവെന്ന് വ്യവസായി എം എ യൂസുഫലി. ഡിജിസിഎ ആണ് ഇതുസംബന്ധിച്ച നിഗമനത്തിൽ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയിൽ ഹെലികോപ്ടർ കൈകാര്യം ചെയ്യുന്നതിൽ പൈലറ്റിന് വീഴ്ചയുണ്ടായി. സാങ്കേതിക തകരാറല്ല സംഭവിച്ചതെന്നും യൂസുഫലി പറഞ്ഞു.
ഈ വര്‍ഷം ഏപ്രിൽ 11നാണ് എം എ യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് എറണാകുളം പനങ്ങാടുളള ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക്‌ഷോർ ആശുപത്രിയിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. വീഴ്ചയുടെ ആഘാതത്തിൽ ഹെലികോപ്റ്ററിന്‍റെ പ്രധാന ഭാഗം ചതുപ്പിൽ ആഴ്ന്നുപോയി. പ്രദേശവാസികള്‍ സമയോചിതമായി രക്ഷപ്രവര്‍ത്തനം നടത്തിയതോടെയാണ് വന്‍ അപകടം ഒഴിവായത്. അപകട സമയത്ത് യൂസുഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറു പേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു.
അതേസമയം, അപകടത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയ ബിജിയെയും കുടുംബത്തെയും യൂസുഫലി നേരിട്ട് കണ്ട് നന്ദിയറിയിച്ചു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുംമുന്‍പ് പ്രഥമ ശുശ്രൂഷ നൽകിയത് ബിജിയായിരുന്നു. ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സ്ഥലത്തിന്‍റെ ഉടമയെയും യൂസുഫലി നേരിൽ ചെന്നുകണ്ടു..
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here