ഔറംഗബാദിൽ പതിനേഴുകാരൻ സഹോദരിയുടെ തലവെട്ടി; കഴുത്തറുക്കുന്നതിന് മകളെ പിടിച്ചുവച്ചത് അമ്മ

ഔറംഗബാദിൽ പതിനേഴുകാരൻ സഹോദരിയുടെ തലവെട്ടി കൊലപ്പെടുത്തി. പത്തൊമ്പതുകാരിയായ കൃതി ആണ്‌ കൊല്ലപ്പെട്ടത്‌. അമ്മയാണ്‌ കഴുത്തറുക്കാൻ മകളെ പിടിച്ചുവച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പൊലീസ്‌ നൽകുന്നത്.

പ്രണയിച്ച് വിവാഹം കഴിച്ചതിനായിരുന്നു ക്രൂര കൊലപാതകം. വെട്ടിയെടുത്ത തലയുമായി തെരുവിൽ നടന്നശേഷമാണ്‌ ഇയാൾ പൊലീസിൽ കീഴടങ്ങിയത്‌. സംഭവത്തിൽ അമ്മയെയും മകനെയും പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊലക്ക് ശേഷം അറുത്തെടുത്ത തലക്കൊപ്പം അമ്മയും മകനും ഫോട്ടോ എടുത്തതായും പൊലീസ് പറഞ്ഞു.

കൃതി തനിയ്ക്കിഷ്‌ട്ടപ്പെട്ട ആളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്‌ക്ക്‌ കാരണമെന്ന്‌ പൊലീസ്‌ പറഞ്ഞു. കഴിഞ്ഞ ജൂണിലായിരുന്നു വൈജാപുരിലുള്ള യുവാവുമായി കൃതിയുടെ വിവാഹം. സംസാരിക്കണമെന്ന്‌ പറഞ്ഞ്‌ അമ്മയും സഹോദരനും ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇവർക്ക്‌ ചായ ഉണ്ടാക്കുന്നതിനിടയിൽ അടുക്കളയിൽ വച്ചാണ്‌ കൊലപ്പെടുത്തിയത്‌. അമ്മ പിറകിൽനിന്ന്‌ കാലിൽ പിടിച്ചുവച്ചശേഷം സഹോദരൻ കത്തികൊണ്ട്‌ കഴുത്തറുക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News