സ്വതന്ത്ര ഇന്ത്യയിലെ ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇന്നേക്ക് 29 വര്‍ഷം. 1992 ഡിസംബര്‍ 6 ന് വിശ്വ ഹിന്ദു പരിഷത്തിലെയും അനുബന്ധ സംഘടനകളിലെയും ഒരു വലിയ കൂട്ടം ഹിന്ദു പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശിലെ അയോദ്ധ്യ നഗരത്തിലെ പതിനാറാം നൂറ്റാണ്ടിലെ ബാബറി പള്ളി തകര്‍ത്തു. സ്ഥലത്ത് ഹിന്ദു ദേശീയ സംഘടനകള്‍ സംഘടിപ്പിച്ച രാഷ്ട്രീയ റാലി അക്രമാസക്തമായതിനെ തുടര്‍ന്നാണ് പൊളിച്ചുമാറ്റല്‍ സംഭവിച്ചത്.
കേന്ദ്രം ഭരിച്ചിരുന്ന നരസിംഹ റാവു സര്‍ക്കാറിന്‍റെ പരോക്ഷ പിന്തുണയും യു.പി ഭരിച്ചിരുന്ന കല്യാണ്‍ സിങ് സിങ് സര്‍ക്കാറിന്റെ നേരിട്ടുള്ള സഹകരണവും അതിക്രമത്തിനുണ്ടായിരുന്നു. പള്ളി പൊളിച്ച ശേഷം അഴിച്ചു വിട്ട വര്‍ഗീയ കലാപങ്ങളില്‍ രാജ്യമൊട്ടുക്ക് ആയിരക്കണക്കിന് നിരപരാധികള്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടു.
1992 ഡിസംബര്‍ 6 ന് വിഎച്ച്പിയും ബിജെപിയും 150,000 കര്‍ സേവക് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു റാലി സംഘടിപ്പിച്ചു. റാലി അക്രമാസക്തമായി, ജനക്കൂട്ടം സുരക്ഷാ സേനയെ കീഴടക്കി പള്ളി തകര്‍ത്തു. സംഭവത്തെക്കുറിച്ച് തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബിജെപിയുടെയും വിഎച്ച്പിയുടെയും നിരവധി നേതാക്കള്‍ ഉള്‍പ്പെടെ 68 പേര്‍ ഉത്തരവാദികളാണെന്ന് കണ്ടെത്തി.
പൊളിച്ചുമാറ്റിയതിന്റെ ഫലമായി ഇന്ത്യയിലെ ഹിന്ദു – മുസ്ലീം സമുദായങ്ങള്‍ തമ്മില്‍ മാസങ്ങളായി നടന്ന കലാപത്തില്‍, രണ്ടായിരം പേരെങ്കിലും മരിച്ചു. ഇതിന്റെ അനന്തര ഫലമായി പാകിസ്താനിലും ബംഗ്ലാദേശിലും ഹിന്ദുക്കള്‍ക്കെതിരായ പ്രതികാര അതിക്രമങ്ങള്‍ നടന്നു. ബിജെപി യുടെ വര്‍ഗീയ അജണ്ട പ്രകാരം ആണ് ഇത് നടന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here