നാഗാലാൻഡിൽ സൈന്യം നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് ഉറപ്പിക്കണമെന്നും പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു.
“ഇന്റലിജൻസ് പരാജയം” മൂലമാണ് ഈ ക്രൂരമായ കൊലപാതകങ്ങൾ നടന്നതെന്നാണ് സൈന്യം നൽകുന്ന വിശദീകരണം. എന്നാൽ എങ്ങനെയാണ് ഇത്തരമൊരു അബദ്ധം സംഭവിച്ചതെന്ന് വിശദീകരിക്കുന്നില്ലെന്നും പിബി വിമർശിച്ചു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും സായുധ സേനക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം അഫ്സ്പ റദ്ദാക്കണമെന്നും സിപിഐഎം പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here