ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന നടത്തി .നർക്കോട്ടിക് വിഭാഗമാണ് പരിശോധന നടത്തിയത്.
മോഡലുകളെ ഔഡി കാറിൽ പിന്തുടർന്ന് അപകടം സൃഷ്ടിച്ചതിന് അറസ്റ്റിലായ സൈജുവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒരു കേസ് സൈജുവിനെതിരെ ഫോർട്ട് കൊച്ചി പോലീസ് രജിസ്റ്റർ ചെയ്തിരുന്നു.
നമ്പർ 18 ഹോട്ടലിൽ വച്ച് മയക്ക് മരുന്ന് ഉപയോഗിച്ചതായി ആണ് സൈജു മൊഴി നൽകിയത്. ഇതിൻ്റെ ഭാഗമായ പരിശോധനയാണ് നടന്നത്. ഇത് ഏഴാം തവണയാണ് കേസുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടലിൽ പരിശോധന നടന്നത്.
നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് ഹോട്ടലില്‍ പരിശോധന നടത്തുന്നത്. ഡോഗ് സ്‌ക്വാഡിനെ എത്തിച്ചാണ് പരിശോധന. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ലാറ്റുകളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് ഇന്ന് വീണ്ടും പരിശോധന നടക്കുന്നത്. സൈജു തങ്കച്ചന്‍ ലഹരി പാര്‍ട്ടി നടത്തിയ ഫ്ലാറ്റുകളിലും നേരത്തെ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.
നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് ലഹരി ഉപയോഗം നടത്തിയെന്ന് സൈജുവിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും ഫോര്‍ട്ട് കൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് ഇന്ന് പരിശോധന നടക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here