ഇടുക്കി (ചെറുതോണി) ഡാം നാളെ രാവിലെ 6 മണിക്ക് തുറക്കും

ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ നാളെ (7) രാവിലെ 6 മണി മുതൽ ഡാമിന്റെ ഒരു ഷട്ടർ (03) 40 cm മുതൽ 150 cm വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും.

ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2401 അടിയായതോടെയാണ് ജില്ലാ ഭരണകൂടം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.പെരിയാർ തീരത്തുള്ളവർക്ക് ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകി.

മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകി എത്തിയതും വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതുമാണ് ജലനിരപ്പ് അതിവേഗം ഉയരാൻ കാരണം. 2402 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 2403 അടിയാണ് പരമാവധി സംഭരണ ശേഷി.

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്തും മഴ ശക്തമാണ്. ഇതേ തുടർന്ന് മുല്ലപ്പെരിയാറിൽ കൂടുതൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തി. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഇനിയും ഉയർന്നാൽ ഷട്ടറുകൾ തുറക്കേണ്ടി വരും.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കിത്തുടങ്ങി. തുറന്നിരിക്കുന്ന 5 സ്പില്‍വേ ഷട്ടറുകള്‍ 60 സെ.മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്റില്‍ 3,967 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്നത്.

തമിഴ്‌നാട് 1867 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. നിലവില്‍ 141.95 അടിയാണ് ജലനിരപ്പ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2400.96 അടിയായി ഉയര്‍ന്നിട്ടുണ്ട്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News