കൊച്ചി ഇടച്ചിറയിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം. പീഡനം നടന്ന ലോഡ്ജിൻ്റെ നടത്തിപ്പുകാരിയും തമിഴ്നാട് സ്വദേശിനിയുമായ ക്രിസ്റ്റീന ഉൾപ്പടെയുള്ള മൂന്ന് പ്രതികളാണ് ഒളിവിൽ തുടരുന്നത്. അതേ സമയം ലോഡ്ജ് കഴിഞ്ഞ ദിവസം പൊലീസ് പൂട്ടി സീൽ ചെയ്തിരുന്നു.
ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറയിലെ ലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീനയുടെ ഒത്താശയോടെയായിരുന്നു പീഡനം എന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ക്രിസ്റ്റീനയ്ക്കെതിരെ പോലീസ് കേസെടുത്തത്.ക്രിസ്റ്റീനയെക്കൂടാതെ കേസിലെ പ്രതികളായ അജ്മല്‍,ഷമീര്‍ എന്നിവരും ഒളിവിലാണ്. പ്രതികളുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് കണ്ട് പിടിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.
തൃക്കാക്കര എ സി പി പിവി ബേബിയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.യുവതിയെ പീഡിപ്പിച്ച ആലപ്പുഴ സ്വദേശി സലീംകുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 28നാണ് ഫോട്ടോ ഷൂട്ടിനായി മലപ്പുറം സ്വദേശിനിയായ 27കാരി കൊച്ചിയിലെത്തിയത്. എന്നാല്‍ ഫോട്ടോഗ്രാഫര്‍ അസൗകര്യം അറിയിക്കുകയും സലീംകുമാറിനെ പരിചയപ്പെടുത്തുകയുമായിരുന്നു.
സലീംകുമാര്‍ ഇടച്ചിറയിലെ ലോഡ്ജില്‍ താമസ സൗകര്യമൊരുക്കി. പിന്നീട് മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ട് സലീംകുമാറും ഇയാളുടെ സുഹൃത്ത് അജ്മലും ലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീനയുടെ സഹായി ഷമീറും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്നും പീഡനദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്തതായും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here