നാലര ദിവസത്തെ പ്രവൃത്തി ആഴ്ചയെന്ന നിര്‍ണായക മാറ്റം പ്രഖ്യാപിച്ച് യുഇഎ.
പുതുവര്‍ഷം മുതല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ടു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ 7.30 മുതല്‍ ഉച്ചതിരിഞ്ഞ് 3.30 വരെയാണു ഇത്. വെള്ളിയാഴ്ചകളില്‍ 7.30 മുതല്‍ ഉച്ചയ്ക്കു 12 വരെ 4.5 മണിക്കൂറാണ് പ്രവൃത്തി സമയം.ആഗോളതലത്തില്‍ പ്രവൃത്തി ആഴ്ചയെന്നത് അഞ്ച് ദിവസമാണ്. ഇതിനേക്കാള്‍ കുറച്ച ദേശീയ കുറഞ്ഞ ദേശീയ പ്രവൃത്തി ആഴ്ച അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് യുഎഇ.
ജനുവരി ഒന്നു മുതൽ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ ഉച്ചതിരിഞ്ഞ് 3.30 വരെയും വെള്ളിയാഴ്ചകളില്‍ 7.30 മുതല്‍ ഉച്ചയ്ക്കു 12 വരെയുമാണ് പ്രവൃത്തി സമയം
നാലര ദിവസത്തെ പ്രവൃത്തി ആഴ്ചയെന്ന നിര്‍ണായക മാറ്റം പ്രഖ്യാപിച്ച് യുഇഎ. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷവും ശനി, ഞായര്‍ ദിനങ്ങളും ഇനി അവധിയായിരിക്കും. ജനുവരി ഒന്നു മുതലാണ് മാറ്റം.
എല്ലാ ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളും ജനുവരി ഒന്നു മുതല്‍ പുതിയ പ്രവൃത്തി ആഴ്ച സംവിധാനത്തിലേക്കു മാറുമെന്നു യുഎഇ ഭരണകൂടം അറിയിച്ചു.
സ്കൂളുകളുടെ അവധി ദിനങ്ങളും ഇത്തരത്തിലേക്ക് ക്രമീകരിച്ചിട്ടുണ്ട്.
നേരത്തെ, വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. പുതിയ സമയമാറ്റം ദുബൈ ഗവൺമെൻറിെൻറ ജീവനക്കാർക്കും ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽവരും.
വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെയാണ് പ്രവൃത്തിസമയം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെ ഓഫിസുകൾ പ്രവർത്തിക്കും. ആഴ്ചയിൽ നാലര ദിവസം പ്രവൃത്തിദിനമായ രീതിയിലാണ് പുതിയ സജ്ജീകരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here