മുസ്ലിം ലീഗിന് വഴങ്ങേണ്ടെന്ന നിലപാടിലുറച്ച് സമസ്ത. വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും സമരത്തിനോ പ്രതിഷേധത്തിനോ ഇല്ലെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. തുടർനടപടികൾ ചർച്ച ചെയ്യാൻ ചേർന്ന സമസ്ത ഏകോപന സമിതിയോഗത്തിനു ശേഷമായിരുന്നു പ്രതികരണം.
അതേസമയം, വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് പരസ്യ പ്രക്ഷോഭത്തിന് ഒരുങ്ങുമ്പോഴാണ് സമസ്ത കയ്യൊഴിഞ്ഞത്. എന്നാൽ ലീഗിനോടെന്നല്ല ഒരു പാർട്ടിയോടും സമസ്തയ്ക്ക് അകൽച്ചയില്ലെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സർക്കാർ മാന്യമായാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നുന്നു തങ്ങൾ പറഞ്ഞു. സമസ്ത സമരത്തിനോ പ്രതിഷേധത്തിനോ ഇല്ല
ചർച്ചകൾ മുഖ്യമന്ത്രി വേഗത്തിലാക്കണം. മതപണ്ഡിതരെ ഉൾപ്പെടുത്തി നിയമനത്തിന് റിക്രൂട്ടിങ് ബോർഡ് രൂപവൽക്കരിക്കണം. പി എസ്സി യ്ക്ക് വിടാനുള്ള തീരുമാനം പിൻവലിക്കണം. യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു. സമസ്ത പിന്മാറിയതോടെ മുസ്ലിം ലീഗിന്റെ പള്ളിയിലെ സമര നീക്കത്തിനു പിന്നാലെ വഖഫ് സംരഷണ റാലിയും പൊളിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here