സർക്കാർ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.അത്തരക്കാർക്ക് തിരുത്താൻ അവസരം നൽകും. തെറ്റ്തിരിച്ചറിഞ്ഞ് തിരുത്താൽ തയ്യാറായാൽ അവരെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുമരാമത്തിന് കീഴിലുള്ള റസ്റ്റ് ഹൗസുകളുടെ ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിന്‍റെ കേന്ദ്രീകൃത കൺട്രോൾ റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സർക്കാർ തീരുമാനങ്ങൾക്കും നയങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് തിരുത്താർ അവസരം നൽകും.
വിമർശനങ്ങളിലെ തെറ്റും ശരിയും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.സർക്കാർ വിശ്രമ കേന്ദ്രങ്ങൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായതോടെ ഓൺലൈൻ ബുക്കിംഗ് സേവനത്തിൽ മുപ്പത് ലക്ഷം രൂപയാണ് വകുപ്പിന് വരുമാനമായി ലഭിതച്ചത്.
റസ്റ്റ് ഹൗസുകൾ പരിശോധിക്കാൻ സ്പെഷ്യല്‍ ഇൻവസ്റ്റിഗേഷൻ ടീം 2022ൽ നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here