രാജ്യത്ത് ഏറ്റവുമധികം മനുഷ്യാവകാശ ലംഘനം യു.പിയില്‍; ദേശീയ മനുഷ്യാവകാശ കമീഷന്റെ റിപ്പോര്‍ട്ട് പുറത്ത്

രാജ്യത്തെ മനുഷ്യാവകാശ ലംഘന കേസുകളില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശ് മുന്നില്‍. ദേശീയ മനുഷ്യാവകാശ കമീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ 40 ശതമാനവും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായിട്ടുള്ള യു.പിയിലാണ്. ബുധനാഴ്ച ലോക്സഭയില്‍ ഡിഎംകെ എം.പി എം ഷണ്‍മുഖത്തിന്റെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നല്‍കിയ മറുപടിയില്‍ ആണ് കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഉത്തര്‍പ്രദേശില്‍ 2019-20ല്‍ 32,693 കേസുകളും 2020-21ല്‍ 30,164 കേസുകളും 2021-22 ഒക്ടോബര്‍ 31 വരെ 24242 കേസുകളും റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 2019-2020ല്‍ 5,842, 2020-2021ല്‍ 6,067, ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 4972 കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിഹാര്‍, ഒഡീഷ, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട്, ബംഗാള്‍ സംസ്ഥാനങ്ങളാണ് യു.പിക്കും ഡല്‍ഹിക്കും പിന്നിലുള്ളത്.

അതേസമയം കേരളത്തില്‍ 2019-20 ല്‍ 640 കേസുകളും, 2020-21 ല്‍ 722 കേസുകളും, 2021 ഒക്ടോബര്‍വരെ 899 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേസുകളുടെ എണ്ണം 2018-19 ല്‍ 89584 ആയിരുന്നത് 2019-20 ല്‍ 76628 ആയും 2020-21 ല്‍ 74968 ആയും കുറഞ്ഞു. 2021-22ല്‍ ഒക്ടോബര്‍ 31 വരെ 64170 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News