ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ്.സി – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം രാത്രി. വാസ്കോ തിലക് മൈതാനിയിൽ വൈകീട്ട് 7:30 നാണ് മത്സരം.
കേരളാ ബ്ളാസ്റ്റേഴ്സിനോടേറ്റ അപ്രതീക്ഷിത തോൽവി ഒഡീഷയുടെ ആരാധകരെ ഒട്ടൊന്നുമല്ല വിഷമത്തിലാക്കിയത്. ഒഡീഷ എഫ്സിയുടെ എതിരാളിയായി വീണ്ടും എത്തുന്നത്
മലയാളി പ്രാതിനിധ്യത്തിൽ രണ്ടാമതുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്.
എഫ്സി ഗോവയെ തോൽപിച്ചെത്തുന്ന ഹൈലാൻഡേഴ്സിനെതിരെയുള്ള മത്സരത്തെ വില കുറച്ചു കാണാൻ കലിംഗ വാറിയേഴ്സ് തയാറല്ല. ഗോളടിച്ചു കൂട്ടുന്ന ജാവി ഹെർണാണ്ടസും കാബ്രേറയുമാണ് ഒഡീഷയുടെ തേരാളികൾ. നടപ്പ് സീസണിൽ കാൽഡസൻ ഗോളുകൾ വീതം നേടിയ ഇരുവരും മിന്നും ഫോമിലാണ്. പ്രതിരോധത്തിലെ പോരായ്മകളാണ് പരിശീലകൻ കിക്കോ റാമിറെസിനെ അലട്ടുന്നത്. ഗോൾ വലക്ക് മുന്നിൽ കമൽജിത് സിങ് പുറത്തെടുക്കുന്നതും തരക്കേടില്ലാത്ത പ്രകടനം.
അതേസമയം, മൂന്നാം വിജയം തേടിയാണ് ഒഡീഷയുടെ ഒരുക്കം. നടപ്പ് സീസണിൽ വിജയവഴിയിലെത്താനായതിന്റെ ആവേശത്തിലാണ് ഖാലിദ് ജമീൽ പരിശീലകനായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് . ഹെർനാൻ ,കമാറ, കൊർയൂർ, സുഹൈർ എന്നീ താരങ്ങൾ തകർപ്പൻ കളിയാണ് കെട്ടഴിക്കുന്നത്. ഗോളി സുബാഷിഷ് റോയി ചൗധരിയുടെ മാസ്മരിക സേവുകളും കൂടിയാകുമ്പോൾ വിജയം തുടരാനാകുമെന്ന് തന്നെ ഹൈലാൻഡേഴ്സും കരുതുന്നു. ഏതായാലും വാസ്കോയിലെ തിലക് മൈതാനിയിൽ വിജയതിലകമണിയുന്ന ടീം ഏതെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here