മന്ത്രി മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി അബ്ദുറഹ്‌മാന്‍ കല്ലായി

മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്ലിം ലീഗ്. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി അധിക്ഷേപിച്ചു. ഇത് പറയാനുള്ള ചങ്കൂറ്റം ലീഗുകാര്‍ കാണിക്കണമെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ പ്രസംഗം.

‘ഡിവൈഎഫ്‌ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ ? ഇത് വിവാഹമാണോ ? വ്യഭിചാരമാണ്. അത് പറയാന്‍ ചങ്കൂറ്റം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ പ്രകടിപ്പിക്കണമെന്നും അബ്ദുറഹ്‌മാന്റെ പ്രസംഗം.

അതേസമയം മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപം നടത്തി കൊണ്ടുള്ള ലീഗിൻ്റെ വഖഫ് സംരക്ഷണറാലി കൂടുതൽ വിവാദത്തിൽ. ചെത്തുകാരൻ കോരൻ്റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് ലീഗ് മുദ്രാവാക്യം. വ്യക്തിഹത്യയും ,വർഗീയ പരാമർശങ്ങളും മാത്രമാണ് കോഴിക്കോട് നടന്ന ലീഗ് പ്രതിഷേധ പരിപാടിയിൽ പ്രകടമായത്.

പ്രസംഗത്തിലുടനീളം മതവര്‍ഗീയ പരാമര്‍ശങ്ങളും, സ്വവര്‍ഗലൈംഗികതയ്‌ക്കെതിരായ അവഹളേനവും അബ്ദുറഹ്‌മാന്‍ നടത്തി. ‘ഇഎംഎസും എകെജിയും ഇല്ലാത്ത സ്വര്‍ഗം ഞങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞാല്‍ അവര്‍ കാഫിറുകളാകും. അങ്ങനെ ചിന്തിച്ചാല്‍പോലും കാഫിറാകാം.

ഇത് പിള്ളേര് കളിയല്ല. സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് സിപിഐ എം ഇറക്കിയ പ്രകടനപത്രികയില്‍ പറയുന്നു. ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള ‘വിഡ്ഢിത്തം’ സുപ്രീംകോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡിവൈഎഫ്‌ഐയാണ്. കമ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ഇത് ചിന്തിക്കണമെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News