ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

കൊല്ലം നഗര ഹൃദയത്തില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് പതിറ്റാണ്ടുകളായി കൈവശം വെച്ചിരുന്ന കോടികള്‍ വിലവരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. കൊല്ലം വെസ്റ്റ് വില്ലേജ് പരിധിയിലുള്ള നാലേക്കറിലധികം വരുന്ന ഭൂമിയാണ് ഹാരിസണ്‍ കൈവശപ്പെടുത്തിയിരുന്നത്. പുതിയ ജില്ലാ ജയില്‍ നിര്‍മിക്കാന്‍ ഈ സ്ഥലം വിട്ടുനല്‍കാനാണ് ആലോചന.

ബ്രട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയ ഭൂമിയാണ് യാതൊരു രേഖകളുമില്ലാതെ ഹാരിസണ്‍ പ്ലാന്റേഷന്‍ കൈവശം വെച്ചിരുന്നത്. സര്‍ക്കാര്‍ ഭൂമിയാണിതെന്ന് തിരിച്ചറിഞ്ഞതോടെ ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചു. ഹാരിസണ്‍ പ്ലാന്റേഷന്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കി. മറുപടി ലഭിക്കാതായതോടെ ഭൂമി ഏറ്റെടുക്കാന്‍ കൊല്ലം ജില്ലാകളക്ടര്‍ ഉത്തരവിട്ടു.

കൊല്ലം താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ശശിധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഹാരിസണ്‍ പ്ലാന്റേഷന്റെ ബോര്‍ഡ് മാറ്റി സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. ഹാരിസണ്‍ പ്ലാന്റേഷന്‍ ജീവനക്കാരെ പുറത്താക്കിയ ശേഷം ഗേറ്റ് ചങ്ങല ഉപയോഗിച്ച് പൂട്ടി.

വിപണിയില്‍ നാല് കോടിയോളം രൂപ ഭൂമിക്ക് വിലവരുമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതിയ ജില്ലാ ജയില്‍ നിര്‍മിക്കാനായി ജയില്‍ വകുപ്പ് ജില്ലാഭരണകൂടത്തോട് സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.ജയില്‍ വകുപ്പിന് ഭൂമി നല്‍കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷം അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News