ഹെലികോപ്റ്റർ ദുരന്തം: 4 പേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു

കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ സൈനികരിൽ 4 പേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. ലാൻസ് നായിക് ബി. സായി തേജ,ലാൻസ് നായിക് വിവേക് കുമാർ, മലയാളിയും ജൂനിയർ വാറണ്ട് ഓഫീസറുമായ പ്രദീപ് ദാസ്,വിങ് കമാൻഡർ പ്രിഥ്വി സിംഗ് ചൗഹാൻ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

നേരത്തെ ബിപിൻ റാവത്ത്, ഭാര്യ മധുലിമ റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞ് ദില്ലിയിൽ സംസ്‌കരിച്ചിരുന്നു.

ജൂനിയർ വാറൻറ് ഓഫീസർ തൃശൂർ സ്വദേശി പ്രദീപ് കുമാറിന്റെ സംസ്‌കാരം ഇന്ന് നടക്കും. കേരള അതിർത്തിയിൽ വെച്ച് മന്ത്രിമാരായ കെ രാജനും കെ കൃഷ്ണൻകുട്ടിയും പ്രദീപിന്റെ മൃതദേഹം ഏറ്റുവാങ്ങും.

സൂളൂർ വ്യോമത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് കുടുംബത്തെ വിവരമറിയിച്ചത്.11 മണി മുതൽ സുളൂർ വ്യോമസേന സ്റ്റേഷനിൽ പൊതു ദർശനം നടക്കും. പിന്നീട് തൃശ്ശൂരിലേക്ക് കൊണ്ട് വരും. നാലു മണിയോടെ പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്‌കൂളിൽ പൊതു ദർശനത്തിന് അവസരമൊരുക്കും. ശേഷം വീട്ടു വളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടത്തും.

ഡിഎൻഎ പരിശോധന പൂർത്തിയാക്കാൻ കാല താമസം വന്നതോടെയാണ് മൃതദേഹം നേരത്തെ കൊണ്ട് വരാൻ കഴിയാതിരുന്നത്. കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട 14 യാത്രികരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തടക്കം 13 പേരും മരിച്ചിരുന്നു.

രക്ഷപ്പെട്ട ക്യാപ്റ്റൻ വരുൺ സിങ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത്.

സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപ് യാത്രസംഘത്തിലുണ്ടായിരുന്നു. തൃശ്ശൂർ സ്വദേശിയാണ് ഇദ്ദേഹം. വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാനായിരുന്നു ഹെലികോപ്ടറിന്റെ പൈലറ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News