തിരുവനന്തപുരം പോത്തൻകോട് കല്ലൂരിൽ ഗുണ്ടാ സംഘം യുവാവിനെ വെട്ടിക്കൊന്നു. ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ
സുധീഷാണ് മരിച്ചത്.
അക്രമിസംഘം സുധീഷിന്റെ ഇരുകാലുകളും വെട്ടിയെടുത്തു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ഓട്ടോറിക്ഷയിലും ബൈക്കിലുമായെത്തിയ സംഘം നാടൻ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമം നടത്തിയത്. അക്രമികള കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ സംഘം പിന്തുടർന്ന് അക്രമിക്കുകയും ഇരുകാലുകളും വെട്ടിയെടുക്കയും ചെയ്തു.
ശേഷം ഒരു കാൽ ബൈക്കിൽ കൊണ്ടുപോയി അര കിലോമീറ്റർ അകലെ റോഡിലേക്ക് വലിച്ചെറിഞ്ഞു. ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം പേരടങ്ങിയ സംഘമാണ് കാൽ വെട്ടിയെടുത്തത്.പരിസരവാസികളെ വാളും മഴുവുമടങ്ങുന്ന ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് സുധീഷിനെ വീട്ടിൽ കയറി വെട്ടിയത്.
ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി സുധീഷ് മരിച്ചു.ഗുണ്ടാ പകയെന്നാണ് പോലീസിന്‍റെ നിഗമനം മംഗലപുരം ആറ്റിങ്ങൽ സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി കേസുകളിൽ പ്രതിയാണ് സുധീഷ്.
കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയത് എന്ന് ആശുപത്രിയിൽ പോകുന്ന വഴി മദ്ധ്യേ സുധീഷ് പോലീസിനോടു പറഞ്ഞു.ഡി ഐ ജി സഞ്ജയ് കുമാർ ഗുരുദിൻ,റൂറൽ എസ് പി പി കെ മധു എന്നിവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here