എറണാകുളം റെയില്‍വേ വര്‍ക്ക്‌ഷോപ്പിന് ഇലക്ട്രിക് എഞ്ചിനുകള്‍ അനുവദിച്ചു; നടപടി ജോണ്‍ബ്രിട്ടാസ് എം പിയുടെ ഇടപെടലിനെ തുടര്‍ന്ന്

എറണാകുളം റെയില്‍വെ വര്‍ക്ക്ഷോപ്പിന്റെ ആധുനികവത്കരണത്തിന് വഴിതുറന്ന് ഇലക്ട്രിക്ക് എഞ്ചിനുകള്‍ അനുവദിച്ചു . ജോണ്‍ ബ്രിട്ടാസ് എം പി റെയില്‍വെ അധികൃതരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. ഇതോടെ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന എറണാകുളം റെയില്‍ഷെഡിന് പുതുജീവന്‍ കൈവന്നു.

കേരളത്തിലെ ഏറ്റവും വലിയ റെയില്‍വെ വര്‍ക്ക്ഷോപ്പ് ആയ എറണാകുളം ഡീസല്‍ ലോക്കോഷെഡ് വര്‍ഷങ്ങളായി നവീകരണം കാത്തു കഴിയുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഡീസല്‍ ലോക്കോ ഷെഡ് , ഇലക്ട്രിക്ക് ലോക്കോ ഷെഡ് ആക്കി മാറ്റാന്‍ തീരുമാനിച്ച് പണം അനുവദിച്ചു. എന്നാല്‍ പിന്നീട് തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല.

ഇതിനെ തുടര്‍ന്ന് റെയില്‍വെ ജീവനക്കാരുടെ സംഘടനയായ ഡി ആര്‍ ഇ യു ,വിഷയത്തില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി ക്ക് നിവേദനം നല്‍കി. എം പി എന്ന നിലയില്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ ഇടപെടലാണ് പദ്ധതിയിലെ കുരുക്കഴിച്ചത്.

ജോണ്‍ ബ്രിട്ടാസും ,എ എം ആരിഫും ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജരെ കണ്ട് വിഷയം ശ്രദ്ധയില്‍ പെടുത്തി. വിഷയം രാജ്യസഭയില്‍ ഉന്നയിക്കുന്നതിനായി ജോണ്‍ ബ്രിട്ടാസ് നോട്ടീസ് നല്‍കുക കൂടി ചെയ്തതോടെ റെയില്‍വെ അധികൃതര്‍ അടിയന്തിര നടപടികളിലേക്ക് കടക്കുകയായിരുന്നു.

എറണാകുളം ഡീസല്‍ ഷെഡിലേക്ക് രണ്ട് ഇലക്ട്രിക്ക് എഞ്ചിനുകള്‍ അനുവദിച്ച് ഉത്തരവായി. റെയില്‍വെ സംവിധാനത്തില്‍ ഇതോടെ എറണാകുളത്ത് വന്‍ കുതിച്ച് ചാട്ടത്തിന് വഴിയൊരുങ്ങി. കൊങ്കണ്‍ റെയില്‍വെ ഇലക്ട്രിഫിക്കേഷന്‍ അന്തിമഘട്ടത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ ഇലക്ട്രിക് ലോക്കോ ഷെഡ് യാഥാര്‍ത്ഥ്യമാകുന്നത് എറണാകുളത്തിന് ഏറെ ഗുണം ചെയ്യുമെന്ന് ദക്ഷിണ റെയില്‍വെ എംപ്ലോയീസ് യൂണിയന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News