ആർ എസ് എസ് പിന്തുടരുന്നത് ഹിറ്റ്ലറുടെ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മതനിരപേക്ഷത തകർത്ത് ആർ എസ് എസ് മതരാഷ്ട്രമാക്കാൻ നോക്കുന്നുവെന്ന് സിപിഐഎം കണ്ണൂർ ജില്ലാ പൊതുസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ആർ എസ് എസിന്റെ വർഗീയവികാരത്തെ ആഞ്ഞടിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മനുഷ്യരെ ഭിന്നിപ്പിക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്, രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായ ആക്രമണങ്ങളാണ് അവർ നടത്തുന്നത്.ആർഎസ് എസ് സി പി ഐ എമ്മിനെ മുഖ്യശത്രുവായി കാണുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസ് വർഗീയതയുമായി സമരസപ്പെടുകയാണ് ചെയ്യുന്നത് മോദിയുടെ നയങ്ങളെ എതിർക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല, കഴിഞ്ഞ 5 വർഷക്കാലം കേരളത്തിൻ്റ വികസനത്തെ തകർക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ കെ റെയിൽ പദ്ധതിയെ എന്തിനാണ് ഇവർ എതിർക്കുന്നത്? കല്ല് പിഴുതെറിയുമെന്ന് കെ.മുരളിധരൻ പറയുന്നത് എന്ത് ഉദ്ദേശത്തിലാണെന്ന് മനസിലാകുന്നില്ലെന്നും സർക്കാർ ആരെയും കണ്ണീർ കുടിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളന സദസിൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here