ശബരിമല തീർത്ഥാടനത്തിന് തിരക്കേറുന്നു. മണ്ഡലകാലം ആരംഭിച്ച് 27 ദിവസങ്ങൾ പിന്നിടുമ്പോൾ 580000 അധികം ഭക്തരാണ് ശബരിമല ദർശനം നടത്തിയത്. 40 കോടിയിൽ അധികം തുകയാണ് നടവരവ് ആയി ലഭിച്ചത്.
നിയന്ത്രണങ്ങളിൽ ഇളവ് വരുകയും ,പരമ്പരാഗത പാതയിലൂടെ തീർത്ഥാടനം അനുവദിക്കുകയും ചെയ്ത സാഹചര്യത്തിൽ ശബരിമല തീർത്ഥാടനത്തിന് തിരക്കേറുകയാണ്. മണ്ഡലകാലം ആരംഭിച്ച് 27 ദിവസങ്ങൾ പിന്നിടുമ്പോൾ 580000 അധികം ഭക്തരാണ് ശബരിമല ദർശനം നടത്തിയത്. 745102 ഭക്തർ വെർച്വൽ ക്യൂ വഴി ബുക്കിംഗ് നടത്തി.
കഴിഞ്ഞ തവണത്തേക്കാൾ നടവരവ് കൂടിയിട്ടുണ്ട്. 40 കോടിയിൽ അധികം തുക കാണിക്ക ഇനത്തിൽ ലഭിച്ചു. കൂടാതെ ഇ കാണിക്ക വഴിയും ,അന്നദാന സംഭാവന ഇനത്തിലും പണം ദേവസ്വത്തിലേക്ക് ലഭിക്കുന്നുണ്ട്. ഭാരത് ബയോടെക് എംഡി ഡോ.കൃഷ്ണ എല്ല ഒരു കോടി അന്നദാനത്തിനും , ഹൈദരാബാദ് ആസ്ഥാനമായ ഹെക്ട്രോ ഗ്രൂപ്പ് ചെയർമാൻ ബി. പാർത്ഥസാരഥി കെട്ടിട നിർമ്മാണത്തിനായി നാലര കോടി രൂപയും വാഗ്ദാനം നൽകി കഴിഞ്ഞു.
എന്നാൽ കൊവിഡിന് മുൻപ് ഉള്ള തീർത്ഥാടന കാലത്ത് ഇതിലും അധികം നട വരവ് വന്നിരുന്നതായി ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നു. നിയന്ത്രണങ്ങളിൽ കൂടൂതൽ ഇളവ് വന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് സർക്കാർ സഹായം ഇല്ലാതെ സ്വന്തം കാലിൽ നില്‍ക്കാൻ കഴിയും എന്ന പ്രതീക്ഷയാണ് ഉള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here