ആശാ വര്‍ക്കറെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃക്കാക്കര നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ പൊലിസ് കേസെടുത്തു. കോണ്‍ഗ്രസ് കൗണ്‍സലിര്‍ ഷാജി വാഴക്കാലക്കെതിരെയാണ് പൊലിസ് കേസെടുത്തത്.
ജാതീയമായി അധിക്ഷേപിച്ചു, സ്ത്രീത്ത്വത്തെ അപമാനിച്ചു എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആശാ വര്‍ക്കറായ യുവതിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയെ തൂടര്‍ന്ന് തൃക്കാക്കര നഗരസഭ ഇരുപത്തിയെട്ടാം വാര്‍ഡ് കൗണ്‍സിലര്‍ ഷാജി വാഴക്കാലക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കാക്കനാട് മുന്‍സിപ്പല്‍ ഹാളില്‍ നടന്ന പരിപാടിക്കിടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഷാജി വാഴക്കാല തന്നെ പരസ്യമായി ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായാണ് യുവതിയുടെ പരാതി. യുവതിയോട് ഒരു ദിവസം തന്‍റെ കൂടെ ചിലവഴിക്കണം എന്ന് ഷാജി വാഴക്കാല പറഞ്ഞിരുന്നതായും പരാതിയിലുണ്ട്.
ഇത് നിഷേധിച്ചതിലുള്ള വിരോധമാണ് തന്നെ മാനസികമായി പീഡിപ്പിക്കാന്‍ കാരണമെന്നും യുവതി പരാതിയിൽ പറയുന്നു. ഇക്കാര്യം പോലിസില്‍ അറിയിച്ചാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഷാജി വാഴക്കാല ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
സംഭവത്തില്‍ ജാതീയമായി അധിക്ഷേപിച്ചു, സ്ത്രീത്ത്വത്തെ അപമാനിച്ചു എന്നി വകുപ്പുകള്‍ പ്രകാരമാണ് തൃക്കാക്കര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തൃക്കാക്കര എസിപി പി വി ബേബിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here