കോഴിക്കോടും കോട്ടയത്തും ലുലുമാള്‍ സ്ഥാപിക്കും; എം എ യൂസഫലി

സംസ്ഥാനത്ത് കോഴിക്കോടും കോട്ടയത്തും ലുലുമാള്‍ സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. തിരുവനന്തപുരത്തേത് സ്വപ്ന പദ്ധതിയാണ്. കോഴിക്കോട്ട് വലിയ മാളും കോട്ടയത്ത് മിനിമാളും സ്ഥാപിക്കും. വ്യവസായ സൗഹൃദ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്നും എം.എ. യൂസഫലി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം ആക്കുളത്ത് പ്രവര്‍ത്തന സജ്ജമായ ലുലുമാളിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ നിര്‍വഹിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ലുലു ഗ്രൂപ് സി.എം.ഡി എം.എ. യൂസഫലി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഷോപ്പിങ് മാളുകളിലൊന്നായി 2000 കോടി രൂപ നിക്ഷേപത്തില്‍ 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ആക്കുളത്ത് മാള്‍ ഉയര്‍ന്നത്. രണ്ടു ലക്ഷം ചതുരശ്ര അടിയിലെ ഹൈപ്പര്‍മാര്‍ക്കറ്റാണ് മുഖ്യആകര്‍ഷണം. തിരുവനന്തപുരത്തെ ലുലു മാളിലൂടെ ലുലു ഗ്രൂപ്പ് തൊഴില്‍ നല്‍കുന്നത് 15000 പേര്‍ക്കാണ്. 12 സിനിമാ സ്‌ക്രീനുകളും കുട്ടികള്‍ക്ക് മാത്രമായി 80,000 സ്‌ക്വയര്‍ ഫീറ്റ് അമ്യൂസ്മെന്റ് ഏരിയയും .

ഇരുന്നൂറില്‍പരം രാജ്യാന്തര ബ്രാന്‍ഡുകളാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന രുചികളുമായി ഒരേ സമയം 2500 പേര്‍ക്കിരിക്കാവുന്ന ഫുഡ് കോര്‍ട്ടും സജ്ജം. കുട്ടികള്‍ക്ക് വിനോദത്തിന്റെ വിസ്മയ ലോകമൊരുക്കി ‘ഫണ്‍ട്യൂറ’ എന്ന ഏറ്റവും വലിയ എന്റര്‍ടെയിന്‍മെന്റ് സെന്ററും ഒരുങ്ങിക്കഴിഞ്ഞു.

പിവിആര്‍ സിനിമാസ് ഒരുക്കുന്ന 12 സ്‌ക്രീനുകളുള്ള സൂപ്പര്‍ പ്ലക്‌സ് തിയറ്റര്‍ ഉടന്‍ തുറക്കും. 15,000ത്തോളം പേര്‍ക്കാണ് നേരിട്ടും അല്ലാതെയും ഇവിടെ തൊഴിലവസരം ലഭിക്കുന്നതെന്നും യൂസഫലി പറഞ്ഞു. മറ്റൊരു മാളിലും കാണാത്ത രീതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക ഇടനാഴികളും, മോട്ടോറൈസ്ഡ് വീല്‍ ചെയറും ഹെല്‍പ് ഡെസ്‌ക്കും ഇവിടെയുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്കായി ഫീഡിങ് റൂമും ഒരുക്കിയിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 3500 ലധികം വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ എട്ടു നിലകളിലായുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനമാണ് മാളിലുള്ളത്. മാളിനകത്ത് കേബിള്‍ കാറില്‍ ചുറ്റാന്‍ സിപ് ലൈന്‍ സര്‍വീസുമുണ്ട്.

മാളില്‍ പതിനയ്യായിരത്തോളം പേര്‍ക്ക് ജോലി ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് സിഎംഡി എം.എ.യൂസഫലി പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 600 പേരെ ലുലു ജീവനക്കാരായി നിയമിച്ചു. 100 പേര്‍ ആക്കുളം നിവാസികളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News