സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കി ഉയർത്താൻ തീരുമാനം

സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായ പരിധി 18 ൽ നിന്ന് 21 വയസാക്കി ഉയർത്താൻ തീരുമാനം. നിലവിൽ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇതുസംബന്ധിച്ച ഭേദഗതി അവതരിക്കും. ഇതോടെ സ്ത്രീ -പുരുഷ വിവാഹം പ്രായം ഏകീകരിക്കപ്പെടും.ഇന്നലെ നടന്ന കേന്ദ്രമന്ത്രിസഭയോഗമാണ് വിവാഹ പ്രായം ഏകീകരിക്കാനുള്ള നടപടികൾക്ക് അംഗീകാരം നൽകിയത്. വിദഗ്ധരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്.

16 ഓളം സർവകലാശാലയിൽ നിന്ന് വിദ്യാർഥികളുടെ അഭിപ്രായമെടുത്തിരുന്നു. വിവാഹപ്രായം 22ഓ 23 വയസാക്കി വർധിപ്പിക്കണമെന്നായിരുന്നു വിദ്യാർഥികളിൽ കൂടുതലുംആവശ്യപ്പെട്ടിരുന്നത്. വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കൾ,അധ്യാപകർ തുടങ്ങി പലരുടെയും അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ എടുത്തിരുന്നു. നിലവിൽ വിവാഹപ്രായം 18 ആണെങ്കിൽ കൂടി ഉത്തരേന്ത്യയിലെല്ലാം 16-ാം വയസിൽ തന്നെ പെൺകുട്ടികളെ കല്യാണം കഴിച്ചയക്കുന്നുണ്ട്.

വിവാഹ പ്രായപരിധി 21 ആക്കുന്നതോടെ പെൺകുട്ടികൾക്ക് പഠിക്കാനും അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനും സ്വന്തം കാലിൽ നിൽക്കാനും സാധിക്കാനുള്ള അവസരമുണ്ടാകും. ഭേദഗതി ചർച്ചയോടെ തന്നെയായിരിക്കും പാർലമെന്റിൽ അവതരിപ്പിക്കുക. അതേസമയം എന്നാണ് ഇത് പാർലമെന്റിൽ അവതരിപ്പിക്കുക എന്നതിൽ തീരുമാനമായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News