ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും ലക്ഷ്യ സെന്നും മെഡലുറപ്പിച്ച് സെമിയിൽ. ക്വാർട്ടറിൽ ഡച്ച് താരത്തെ അനായാസം മറികടന്നാണ് ശ്രീകാന്ത് സെമിയിൽ കടന്നത്.
ഡച്ച് താരം മാർക്ക് കാൽജോയെ നേരിട്ടുള്ള ഗെയിമുകൾക്ക് ശ്രീകാന്ത് പരാജയപ്പെടുത്തി. മത്സരം 26 മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ താരം തീർത്തു.
സ്കോർ: 21-8, 21-7.
ചൈനയുടെ യുൻ പെങ്ങിനെ തോൽപ്പിച്ചാണ് ലക്ഷ്യ സെൻ അവസാന നാലിലൊരാളായത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ലക്ഷ്യക്ക് നേരിടേണ്ടിവന്നത്. ആദ്യ ഗെയിം നേടിയ ഇന്ത്യൻ താരത്തെ രണ്ടാം ഗെയിമിൽ യുൻ പെങ്ങ് മുട്ടുകുത്തിച്ചു. എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ ലക്ഷ്യ വിജയം പിടിച്ചെടുത്തു.
സ്കോർ: 21-15, 15-21, 22-20.
വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി സിന്ധു പുറത്തായി. ഒന്നാം സീഡ് തായ് സു യിങ്ങിനോട് നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിൻറെ പരാജയം. സ്കോർ: 21-17, 21-13.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.