വര്‍ക്കലയില്‍ വള്ളം മുങ്ങി പൊലീസുകാരന്‍ മരിച്ചു

തിരുവനന്തപുരത്ത് പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരഞ്ഞുപോയ വള്ളം മറിഞ്ഞു. പൊലീസുകാരന്‍ മരിച്ചു. എസ്എപി ക്യാംപിലെ പൊലീസുകാരന്‍ ആലുപ്പുഴ പുന്നപ്ര സ്വദേശി ബാലുവാണ് മരിച്ചത്. ബാലുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

വര്‍ക്കല ഇടവ പണയിക്കടവിലാണ് ദാരുണ സംഭവം നടന്നത്. പോത്തന്‍കോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വര്‍ക്കല സി.ഐ.യും മൂന്ന് പൊലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് പോകുമ്പോളായിരുന്നു അപകടം.

വള്ളം മുങ്ങിയതോടെ സിഐയും രണ്ടു പോലീസുകാരും നീന്തിരക്ഷപ്പെട്ടു. പക്ഷെ എസ്എപി ക്യാംപിലെ പൊലീസുകാരന്‍ ബാലു വെള്ളത്തില്‍ താണുപോയി.തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് ബാലുവിനെ അവശനിലയില്‍ കണ്ടെത്തിയത്.

ഇദ്ദേഹത്തെ പിന്നീട് വര്‍ക്കല മിഷന്‍ ആശുപത്രിയില്‍ പ്രവേശപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ് 27 കാരനായ ബാലു.വര്‍ക്കല ശിവഗിരി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ബാലുവിനെ പ്രതിക്കായുള്ള തെരച്ചില്‍ സംഘത്തിലേക്ക് നിയോഗിക്കുകയായിരുന്നു. വര്‍ക്കല എംഎല്‍എ വി.ജോയി അടക്കമുളളവര്‍ സംഭവ സ്ഥലത്തെത്തി. അപകടം സംബന്ധിച്ച് പൊലീസ് വിശദമായ പരിശോധന നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel